മുസ്ലീം പെൺകുട്ടികൾക്ക് 15 വയസ് കഴിഞ്ഞാൽ ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്യാമെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി

ദില്ലി: പതിനഞ്ച് വയസിന് മുകളിൽ പ്രായമുള്ള മുസ്ലീം പെൺകുട്ടികൾക്ക് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാം. പഞ്ചാബ് – ഹരിയാന ഹൈക്കോടതിയുടേതാണ് പരാമർശം. നേരത്തെയും ഇതേ പരാമർശം കോടതി നടത്തിയിരുന്നു. സെക്ഷൻ 12 ശൈശവ വിവാഹ നിരോധന നിയമ പ്രകാരം ഇത്തരം വിവാഹം അസാധുവാകില്ലെന്നും കോടതി വ്യക്തമാക്കി.

പതിനാറ് വയസുള്ള പെൺകുട്ടിയെ വിവാഹം കഴിച്ച യുവാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഉത്തരവ്. ജസ്റ്റിസ് വികാസ് ബഹലാണ് ഉത്തരവ് നടത്തിയത്. മുസ്ലിം വ്യക്തിനിയമപ്രകാരം ഇവരുടെ വിവാഹത്തിന് സാധുതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. നേരത്തെ ഹൈക്കോടതിയിലെ ജസ്റ്റിസ് ജസ്ജിത് സിങ് ബേദിയുടെ ബെഞ്ചും സമാന ഉത്തരവ് നൽകിയിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രിം കോടതി നോട്ടീസ് അയച്ചിരുന്നു.

Top