മരണം വിതച്ച് ആദില്‍ അഹമ്മദ്; ഉപയോഗിച്ചത് 350 കിലോ സ്‌ഫോടക വസ്തുക്കള്‍

ശ്രീനഗര്‍: കശ്മീരില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ ചാവേറാക്രമണം. പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് ഭീകരനയായ ആദില്‍ അഹമ്മദ് എന്ന ചാവേറാണ് ആക്രമണം നടത്തിയത്.

സിആര്‍പിഎഫ് ജവാന്‍മാര്‍ സഞ്ചരിച്ചിരുന്ന ബസിനു നേരെ 350 കിലോ സ്‌ഫോടക വസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ കയറ്റുകയായിരുന്നു. കശ്മീരിലെ ഏറ്റവും രൂക്ഷമായ അക്രമം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ ഭീകരന്റെ ഫോട്ടോ, വിഡിയോ തുടങ്ങിയവ പുറത്തുവന്നു.

ജമ്മുവില്‍ നിന്ന് വ്യാഴാഴ്ച പുലര്‍ച്ചെ 3.30നാണ് സിആര്‍പിഎഫ് വാഹന വ്യൂഹം യാത്ര പുറപ്പെട്ടത്. എതിര്‍ദിശയില്‍ നിന്ന് വാഹനമോടിച്ചെത്തിയ ചാവേര്‍ സിആര്‍പിഎഫ് ബസിനെ ലക്ഷ്യമിടുകയായിരുന്നു. സ്‌ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ റോഡില്‍നിന്ന് 100 മീറ്റര്‍ അകലെ വരെ ചിതറിത്തെറിച്ചു. 2001ലെ ആക്രമണത്തിനു ശേഷം ജമ്മു കശ്മീരിലുണ്ടാകുന്ന ഏറ്റവും ശക്തമായ ആക്രമണമാണ് പുല്‍വാമയില്‍ നടന്നത്.

Top