2011-ല്‍ നടിയെ തട്ടിക്കൊണ്ടു പോയതിന് പിന്നിലും ചില ഉന്നതരുണ്ടെന്ന് പള്‍സര്‍ സുനി

pulsar suni

കൊച്ചി: മലയാള സിനിമാ നിര്‍മാതാവിന്റെ ഭാര്യയായ മുതിര്‍ന്ന നടിയെ 2011-ല്‍ തട്ടിക്കൊണ്ടു പോയതിന് പിന്നിലും ചില ഉന്നതരുണ്ടെന്ന് കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി.

കേസിലെ സത്യാവസ്ഥ ഉടന്‍ തന്നെ പുറത്ത് വരുമെന്നും സുനി കൂട്ടിച്ചേര്‍ത്തു. കേസില്‍ അറസ്റ്റിലായ സുനിയെ ജയിലിലേക്ക് കൊണ്ടു വന്നപ്പോഴായിരുന്നു പ്രതികരണം.

അതേസമയം, കേസില്‍ അഞ്ച് ദിവസത്തെ കസ്റ്റഡിയിലെ ചോദ്യം ചെയ്യലിന് ശേഷം എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സുനിയെ അടുത്തമാസം രണ്ടുവരെ റിമാന്‍ഡ് ചെയ്തു. പ്രതിയുടെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും.

മറ്റ് പ്രതികളായ ചാവക്കാട് പുന്നയൂര്‍ക്കുളം കുടിക്കോട് കൊട്ടിലിങ്ങല്‍ വീട്ടില്‍ അഷ്‌റഫ് (32), പയ്യന്നൂര്‍ പാടിയോട്ട്ചാല്‍ പൊന്നംവയല്‍ ഇലവുങ്കല്‍ വീട്ടില്‍ സുധീഷ് (32), കുന്നത്തുനാട് നോര്‍ത്ത് മഴുവന്നൂര്‍ കൊമ്പനാല്‍ വീട്ടില്‍ എബിന്‍ കുര്യാക്കോസ് (27), മഴുവന്നൂര്‍ വാഴക്കുഴി തടത്തില്‍ ബിബിന്‍ വി.പോള്‍ (27) എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷ ചൊവ്വാഴ്ചയും പരിഗണിക്കും. ഇവരെ നേരത്തേ ആഗസ്റ്റ് മൂന്ന് വരെ റിമാന്‍ഡ് ചെയ്തിരുന്നു. തെളിവെടുപ്പ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയശേഷമാണ് സുനിയെ അന്വേഷണസംഘം ഇന്ന് കോടതിയില്‍ എത്തിച്ചത്.

Top