ദുരൂഹ ശ്മശാനങ്ങള്‍ പെരുകുന്നു; മൃതദേഹങ്ങള്‍ എത്തുന്നത് അന്യനാടുകളില്‍ നിന്ന്

പുല്‍പ്പള്ളി: വയനാട്ടിലെ കുറിച്ചിപ്പറ്റയിലെ സ്വകാര്യ ഭൂമിയില്‍ ഇരുപതോളം ദുരൂഹ ശ്മശാനങ്ങള്‍. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് ഈ ശ്മശാനങ്ങളുടെ പ്രവര്‍ത്തനം എന്നാണ് നാട്ടുകാരുടെ പരാതി. ആരുമറിയാതെ രാത്രി കാലങ്ങളിലും മറ്റും ദുരൂഹമായി മൃതദേഹങ്ങള്‍ എത്തിച്ച് മറവ് ചെയ്യാറുണ്ടെന്നും പരിസരവാസികള്‍ പറയുന്നു.

കൃത്യമായി കുഴിപോലുമെടുക്കാത്തതെയാണ് മൃതദേഹങ്ങള്‍ മറവ് ചെയ്യുന്നത്. മഴ പെയ്യുമ്പോള്‍ മണ്ണൊലിച്ച് മൃതദേഹം പുറത്തെത്താറുണ്ടെന്നും തുറന്നുകിടക്കുന്ന കുഴിമാടത്തില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതും, പാതി ദഹിപ്പിച്ച ശവശരീരങ്ങള്‍ പുറത്തുകിടക്കുന്നതും ഇവിടെ പതിവാണെന്നും പരിസരവാസികള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

സി.ഐക്ക് പരാതി നല്‍കിയെങ്കിലും ആദ്യം പഞ്ചായത്തിന് പരാതി സമര്‍പ്പിക്കാനാണ് സിഐ നിര്‍ദേശിച്ചിരിക്കുന്നത്. നാട്ടുകാര്‍ ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. പരാതി പിന്നീട്പ ഞ്ചായത്തിന് കൈമാറി.എന്നാല്‍, ബോര്‍ഡ് യോഗം ചേര്‍ന്നതിനുശേഷം തീരുമാനം എടുക്കുമെന്ന മറുപടിയാണ് പഞ്ചായത്തില്‍ നിന്നും ലഭിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.

Top