ഉറങ്ങിക്കിടന്ന മൂന്നുപേരെ കഴുത്തറുത്തും തലയ്ക്കടിച്ചും കൊലപ്പെടുത്തി; സൈക്കോ കില്ലര്‍ ഭീതിയില്‍ ഒഡിഷ

കട്ടക്ക്:തെരുവില്‍ ഉറങ്ങിക്കിടന്ന മൂന്നുപേരെ അജ്ഞാതനായ സൈക്കോ കില്ലര്‍ കഴുത്തറുത്തും തലയ്ക്കടിച്ചും കൊലപ്പെടുത്തി. ഒഡിഷയിലെ കട്ടക്കിലാണ് സംഭവം. 48 മണിക്കൂറിനുള്ളിലാണ് ഈ മൂന്നുകൊലപാതകങ്ങളും നടന്നത്.

ആദ്യത്തെ മൃതദേഹം ചൊവ്വാഴ്ച രാവിലെ റാണിഹത് പാലത്തിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ശ്രീരാമചന്ദ്ര ബഞ്ച് മെഡിക്കല്‍ കോളേജിനും ഒ.എം.പി മാര്‍ക്കറ്റിന് സമീപത്തുനിന്നും മറ്റ് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുക്കുകയായിരുന്നു. കഴുത്തറത്ത് ശേഷം ഭാരമുള്ള വസ്തു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍.

ഒരേ രീതിയിലാണ് മൂന്ന് കൊലപാതകങ്ങളും നടത്തിയിരിക്കുന്നത്. കൃത്യത്തിന് പിന്നില്‍ ഒരാള്‍ തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. 1998ല്‍ ബെര്‍ഹാംപൂരില്‍ ഒമ്പത് പേരെ തലക്കടിച്ച് കൊന്ന സ്റ്റോണ്‍മാന്‍ മോഡല്‍ കൊലപാതകങ്ങളാണ് ഇപ്പോള്‍ നടന്നതെന്ന് പൊലീസ് പറഞ്ഞു.

Top