പിഎസ്എല്‍വി- സി 52 വിക്ഷേപിച്ചു; 2022ലെ ഐഎസ്ആര്‍ഒയുടെ ആദ്യ ദൗത്യം

 

ശ്രീഹരിക്കോട്ട: പിഎസ്എല്‍വി- സി 52 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന് വിക്ഷേപിച്ചു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-04 ഭ്രമണപഥത്തിലെത്തിക്കുകയാണ് പിഎസ്എല്‍വി-സി52 റോക്കറ്റിന്റെ പ്രധാന ദൗത്യം. തിങ്കളാഴ്ച രാവിലെ 5.59നായിരുന്നു വിക്ഷേപണം.

പേടകത്തിലെ ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളുടെ ആകെ ഭാരം 1710 കിലോഗ്രാമാണ്. ഏതു കാലാവസ്ഥയിലും മികവുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന റഡാര്‍ നിയന്ത്രിത ഇമേജിംഗ് സംവിധാനമാണ് ഉപഗ്രഹത്തിലുള്ളത്. കൃഷി, വനം- മണ്ണ്- ജല സംരക്ഷണം എന്നിവയ്ക്കു സഹായകമായ വിവരങ്ങള്‍ ശേഖരിക്കുകയാണു ദൗത്യത്തിന്റെ ലക്ഷ്യം.

സൂര്യതാപത്തെക്കുറിച്ചുള്ള പഠനത്തിനു സഹായകരമായ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി(ഇന്‍സ്പയര്‍ സാറ്റ്-1)യുടെ സ്റ്റുഡന്റ് സാറ്റ്ലൈറ്റ്, ഇന്ത്യ-ഭൂട്ടാന്‍ സംയുക്ത സംരംഭമായ ഐഎന്‍എസ്-2ടിഡി ഉള്‍പ്പെടെ രണ്ട് ഉപഗ്രഹങ്ങളാണു പേടകത്തിലുള്ളത്.

ഈ വര്‍ഷത്തെ ഐഎസ്ആര്‍ഒയുടെ ആദ്യ ദൗത്യമാണ് ഇത്. ആറു മാസത്തെ ഇടവേളയ്ക്കുശേഷമാണ് ഐഎസ്ആര്‍ഒ മറ്റൊരു വിക്ഷേപണത്തിന് തയാറായിരിക്കുന്നത്.

 

Top