ബഹിരാകാശത്ത് ചരിത്രംകുറിക്കാന്‍ ഇസ്രോ ; പിഎസ്‌എല്‍വിയുടെ അന്‍പതാം വിക്ഷേപണം ഇന്ന്

ഇന്ത്യയുടെ അഭിമാനമായി മാറിയ പി.എസ്.എല്‍.വി റോക്കറ്റ് ശ്രേണിയിലെ അന്‍പതാമത് വിക്ഷേപണം ഇന്ന് നടക്കും. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് -2 ബിആര്‍ 1 ആണ് അന്‍പതാം ദൗത്യത്തില്‍ പിഎസ്‌എല്‍വി ലക്ഷ്യത്തിലെത്തിക്കുക.

ഇന്നു വൈകുന്നേരം 3.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍നിന്നാണ് റിസാറ്റ് -2 ബിആര്‍ 1ന്‍റെ വിക്ഷേപണം. പിഎസ്‌എല്‍വിയുടെ പരിഷ്കരിച്ച പതിപ്പായ ക്യു എല്‍ റോക്കറ്റുപയോഗിച്ചാണ് വിക്ഷേപണം നടക്കുക. ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള 75മത് വിക്ഷേപണം കൂടിയാണ് നടക്കുന്നത്. 16 മിനിറ്റിനുള്ളില്‍ റിസാറ്റ് 2- ബിആര്‍ വണിനെ റോക്കറ്റ് ലക്ഷ്യസ്ഥാനത്തെത്തിക്കും.

തുടര്‍ന്ന് മറ്റ് ഒന്‍പത് വിദേശ ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തിലെത്തിക്കും.21 മിനിറ്റിനുള്ളില്‍ വിക്ഷേപണ ദൌത്യം അവസാനിക്കുമെന്നാണ് ഇസ്രോയുടെ കണക്ക്കൂട്ടല്‍.

ഇതുവരെ രണ്ടു ദൗത്യങ്ങള്‍ ഒഴിച്ചാല്‍ 47 വിക്ഷേപണവും വിജയകരമായി പൂര്‍ത്തിയാക്കിയ ട്രാക്ക് റിക്കാര്‍ഡോടെയാണ് പിഎസ്‌എല്‍വി 50-ാം യാത്രയ്ക്കൊരുങ്ങുന്നത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്‌ ഏറ്റവും ചെലവു കുറഞ്ഞതും മികച്ചതുമായ വിക്ഷേപണ റോക്കറ്റെന്നതാണ് പിഎസ്‌എല്‍വിയുടെ പ്രത്യേകത.

ഇന്ത്യന്‍ ബഹിരാകാശ സ്വപ്നങ്ങളെ വാനോളം ഉയര്‍ത്തിതാണ് പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ എന്ന പി.എസ്.എല്‍.വി റോക്കറ്റ് . ഐഎസ്ആര്‍ഒയുടെ മൂന്നാം തലമുറ വിക്ഷേപണ വാഹനം. 628 കിലോഗ്രാം ഭാരം വരുന്ന റഡാര്‍ ഇമേജിങ് നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് 2- ബിആറിനെയും വഹിച്ചാണ് യാത്ര. കൂടെ അമേരിക്ക, ഇസ്രായേല്‍, ഇറ്റലി ,ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഒന്‍പത് വിദേശ ഉപഗ്രഹങ്ങളും വിക്ഷേപിക്കും.

Top