വിമോചന സമരകാലത്തേക്കാള്‍ മോശം സാഹചര്യമാണ് കേരളത്തിലേതെന്ന് ബി.ജെ.പി

കോഴിക്കോട്: വിമോചന സമരകാലത്തേക്കാള്‍ മോശം സാഹചര്യമാണ് കേരളത്തില്‍ ഇപ്പോള്‍ ഉള്ളതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള.

എന്നാല്‍ 356ാം വകുപ്പ് ഉപയോഗിക്കുന്നതില്‍ പരിമിതിയുണ്ടെന്നും തന്ത്രിയോട് സംസാരിച്ചതില്‍ തനിക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുക്കുവാനാണ് സര്‍ക്കാറിന്റെ നീക്കമെന്നും എസ്.എന്‍.ഡി.പി യോഗത്തിലെ വിശ്വാസികള്‍ എന്‍.ഡി.എ സമരത്തിന് ഒപ്പമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

തുഷാര്‍ വെള്ളാപ്പള്ളി എന്‍.ഡി.എയുടെ ഭാഗമാമെന്നും എസ്.എന്‍.ഡി.പിക്ക് വിരുദ്ധമായ നിലപാടല്ല ഉള്ളതെന്നും പതിനെട്ടാം പടിയെ സംബന്ധിച്ചെടുത്തോളം ആചാരലംഘനം ഉണ്ടായാല്‍ അതിനുള്ള പരിഹാര മാര്‍ഗങ്ങളും തന്ത്ര വിധിയില്‍ ഉണ്ടെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്നും അദ്ദേഹം വ്യക്തമാക്കി.

Top