പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍ പ്രതിഷേധം ഭയന്ന് പ്രസിഡന്റും രാജ്യം വിട്ടു . ദിനംപ്രതി രൂക്ഷമാകുന്ന സാമ്പത്തിക പ്രതിസന്ധിയും തെരുവിലിറങ്ങിയ ജനത്തിനും മുന്നില്‍ പിടിച്ചു നിൽക്കാൻ കഴിയാതെയാണ് പ്രസിഡന്റ് ഗോതബായ രാജപക്‌സെ രാജ്യം വിട്ടത്.
കര്‍ഫ്യൂ പിന്‍വലിച്ചതിന് പിന്നാലെ എത്തിയ പ്രതിഷേധത്തെ തടഞ്ഞുനിര്‍ത്താന്‍ ഒരു ബാരിക്കേഡിനോ പട്ടാളത്തിനോ കഴിഞ്ഞില്ല. ബാരിക്കേഡുകള്‍ മറികടന്ന് കുതിച്ച പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറി. നേരിടാന്‍ ശ്രമിച്ച ഒട്ടേറെ സൈനികര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാര്‍ക്കൊപ്പം ചേരാനെത്തിയ മുന്‍മന്ത്രിയെ ജനക്കൂട്ടം ആക്രമിച്ചു.