പ്രതിഷേധം ആളിക്കത്തി; മേയറെ വലിച്ചിഴച്ചു, മുടി മുറിച്ച് പ്രതിഷേധക്കാര്‍

ലാ പാസ്: ബൊളിവിയയിലെ ചെറു നഗരത്തില്‍ മേയര്‍ക്ക് നേരെ ആക്രമണം നടന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള വിവാദം കത്തി പടരുന്ന സാഹചര്യത്തിലാണ് മേയറെ പ്രതിഷേധക്കാര്‍ പഞ്ഞിക്കിട്ടത്. ദിവസങ്ങളായി പ്രദേശത്ത് സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു.

പ്രതിഷേധം കനത്തപ്പോള്‍ ചെരുപ്പിടാതെ നഗരത്തിലൂടെ മേയറെ വലിച്ചിഴച്ച പ്രതിഷേധകര്‍ അവരുടേ മേല്‍ ചുവന്ന മഷി ഒഴിക്കുകയും ബലപ്രയോഗത്തിലൂടെ മുടി മുറിച്ചുകളയുകയും ചെയ്തു. പ്രതിഷേധങ്ങളില്‍ ഇതുവരെ മൂന്ന പേര്‍ മരിച്ചു.

ഭരണവിരുദ്ധ വികാരം നിലനില്‍ക്കുനന്തിനിടെ പ്രസിഡന്റ് ഇവോ മൊറാലസിന്റെ അനുയായികള്‍ പ്രതിപക്ഷ പ്രതിഷേധകരില്‍ രണ്ടുപേരെ കൊന്നതായാണ് സൂചന. ഇതില്‍ ഒരാളുടെ മരണം സ്ഥിരീകരിച്ചതോടെ ഭരിക്കുന്ന പാര്‍ട്ടിയില്‍ ഉള്‍പ്പെട്ട മേയര്‍ പാട്രീഷ്യ അര്‍സിനും പങ്കുണ്ടെന്ന് ആരോപിച്ചാണ് പ്രതിഷേധകര്‍ ആക്രമണം അഴിച്ചുവിട്ടത്. ‘കൊലപാതകി കൊലപാതകി’ എന്ന് വിളിച്ചാണ് മേയറെ പ്രതിഷേധകര്‍ തെരുവിലൂടെ വലിച്ചിഴച്ചത്.

ബലപ്രയോഗത്തിലൂടെ അഴിസിനെക്കൊണ്ട് രാജിക്കത്തില്‍ ഒപ്പുവപ്പിക്കുകയും ചെയ്തു. പൊലീസിന് കൈമാറിയ ആഴ്‌സിനെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഴ്‌സിന്റെ ഓഫീസ് കത്തിക്കുകയും ജനലകുകള്‍ തകര്‍ക്കുകയും ചെയ്തു. 20 വയസ്സുള്ള വിദ്യാര്‍ത്ഥി ലിംബര്‍ട്ട് ഗുസ്മാന്‍ വാസ്‌ക്വസ് ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തലച്ചോറ് ചിതറിയാണ് ഗുസ്മാന്‍ മരിച്ചതെന്നും വ്യക്തമായിട്ടുണ്ട്. ഒക്ടോബര്‍ 20 ന് ആരംഭിച്ച പ്രതിഷേധത്തില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തയാണ് ഗുസ്മാന്‍.

Top