ഗൂഢാലോചനാ കേസില്‍ ദിലീപിനെതിരായ അന്വേഷണത്തിന് തടസം നില്‍ക്കില്ല; ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ അസ്വസ്ഥതപ്പെടുത്തുന്ന ചില തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയവയില്‍ ഉണ്ടെന്ന് ഹൈക്കോടതി. ഈ തെളിവുകള്‍ പരിശോധിച്ചാല്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും കുറ്റകൃത്യത്തിന് പ്രേരണയുണ്ടെന്ന് സൂചനയുണ്ടെന്നും കോടി വ്യക്തമാക്കി.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹാജരാക്കിയ പ്രധാനപ്പെട്ട തെളിവുകള്‍ പരിശോധിച്ചതില്‍ നിന്ന് അതില്‍ ചില ഗുരുതരസ്വഭാവമുള്ള ചില തെളിവുകളുണ്ട് എന്ന് കോടതി വ്യക്തമാക്കുന്നു. അത് പ്രധാനപ്പെട്ടതാണ്. അന്വേഷണം തടയാനാകില്ലെന്നും, അന്വേഷണം സുഗമമായി, സംരക്ഷിക്കപ്പെട്ട് മുന്നോട്ട് പോകേണ്ടത് അത്യാവശ്യം ആണ് കോടതി നിരീക്ഷിക്കുന്നു.

എതിരായി കോടതിയുടെ പരാമര്‍ശം വന്നോടെ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കാമെന്ന് ദിലീപിന്റെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു. മുന്‍കൂര്‍ ജാമ്യം കിട്ടിയേ തീരൂ എന്ന് വാദിച്ചിരുന്ന ദിലീപിന്റെ അഭിഭാഷകര്‍ ഇപ്പോള്‍ അന്വേഷണത്തിനോട് സഹകരിക്കാമെന്ന നിലപാടിലാണ്.

ദിവസവും അഞ്ചോ ആറോ മണിക്കൂര്‍ അന്വേഷണവുമായി സഹകരിക്കാം. രാവിലെ എട്ട് മണിക്ക് സ്‌റ്റേഷനിലെത്തി, വൈകിട്ട് 6 മണി വരെ അന്വേഷവുമായി സഹകരിക്കാം. മുന്‍കൂര്‍ ജാമ്യം നല്‍കണം. ഏതെങ്കിലും തരത്തില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയോ ജാമ്യവ്യവസ്ഥ ലംഘിക്കുകയോ ചെയ്താല്‍ ഹൈക്കോടതിക്ക് തന്റെ ജാമ്യം റദ്ദാക്കാമെന്നും ദിലീപ് കോടതിയില്‍ അറിയിക്കുന്നു.

എഫ്‌ഐആറിലെ ബാലചന്ദ്രകുമാറിന്റെ പല മൊഴികളും ആദ്യം എടുത്ത മൊഴിയിലില്ല എന്നും ഇത്തരം വൈരുദ്ധ്യങ്ങള്‍ വിശദമായി പരിശോധിക്കണം എന്നുമാണ് ദിലീപിന്റെ അഭിഭാഷകരുടെ വാദം.

Top