ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ലൈംഗികാതിക്രമ കേസില്‍ ലഖ്‌നൗ ബാപ്പു ഭവനിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു സോണിയ ഗാന്ധി.

സെക്രട്ടേറിയറ്റോ റോഡോ മറ്റേതു സ്ഥലങ്ങളോ ആയിക്കോട്ടെ ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല. സ്ത്രീസുരക്ഷാവിഷയങ്ങളില്‍ സര്‍ക്കാരിന്റെ വാദങ്ങളുടെ യാഥാര്‍ഥ്യം ഇതാണ്. – പ്രിയങ്ക പറഞ്ഞു.

ലൈംഗികാതിക്രമത്തെ തുടര്‍ന്നുള്ള പരാതി സമര്‍പ്പിച്ചിട്ടും നടപടി ഉണ്ടാകാതിരുന്നതിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു സഹോദരിക്ക് വീഡിയോ സംഭവത്തിന്റെ വീഡിയോ പകര്‍ത്തേണ്ടി വന്നു. എത്രത്തോളം ക്ഷമയും പോരാട്ടവീര്യവുമാകും അവള്‍ക്കുണ്ടായിരിക്കുക- പ്രിയങ്ക ചോദിക്കുന്നു..

ഉത്തര്‍പ്രദേശിലെ സ്ത്രീകള്‍ ഒറ്റക്കെട്ടായി ഈ അവസ്ഥയ്‌ക്കെതിരെ പോരാടാനും പ്രിയങ്ക ആഹ്വാനം ചെയ്യുന്നു. നീയൊരു പെണ്‍കുട്ടിയാണ്, നിനക്ക് പോരാടാന്‍ കഴിയും. രാജ്യത്തിലെ എല്ലാ സ്ത്രീകളും നിനക്കൊപ്പം അണിചേരും. -പ്രിയങ്ക പറഞ്ഞു.

ബാപ്പു ഭവനിലെ അണ്ടര്‍ സെക്രട്ടറി തലത്തിലുള്ള ഇച്ചാരാം യാദവ് എന്ന ഉദ്യോഗസ്ഥനാണ് കരാര്‍ ഉദ്യോഗസ്ഥയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായത്. 2018 മുതല്‍ ഇച്ചാരാം തന്നെ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്നും അതിക്രമം നേരിടുന്നുണ്ടെന്നും കാണിച്ച് യുവതി പരാതി നല്‍കിയിരുന്നു. പരാതിപ്പെട്ടാല്‍ ജോലി തെറിപ്പിക്കുമെന്ന ഭീഷണിയുമുണ്ടായിരുന്നെന്ന് യുവതി പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് തനിക്ക് നേരെ ലൈംഗിക അതിക്രമത്തിന് തുനിഞ്ഞ യാദവിന്റെ വീഡിയോ യുവതി പകര്‍ത്തി പരാതിപ്പെട്ടത്.

ഒക്ടോബര്‍ 29ന് ഹുസൈന്‍ഗഞ്ജ് പൊലീസ് സ്റ്റേഷനിലാണ് ഒന്നില്‍പരം വീഡിയോകളുടെ തെളിവുകളോടെ യുവതി പരാതി സമര്‍പ്പിച്ചത്. മുമ്പും നിരവധി തവണ പരാതിപ്പെട്ടെങ്കിലും ഉദ്യോഗസ്ഥന്റെ സ്വാധീനത്തെത്തുടര്‍ന്ന് പരാതി പൂഴ്ത്തിവെക്കപ്പെടുകയായിരുന്നു. ഇതോടെയാണ് വീഡിയോ പകര്‍ത്തി തെളിവ് നല്‍കാന്‍ തീരുമാനിച്ചതെന്നും യുവതി പറഞ്ഞിരുന്നു.

 

Top