തൃശ്ശൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് തൃശ്ശൂർ ജില്ലയില്‍ എത്തും. രാവിലെ പത്തിന് ചാലക്കുടിയിലാണ് ആദ്യ പരിപാടി. ഇരിങ്ങാലക്കുട, ചാവക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ പൊതുയോഗങ്ങളില്‍ സംസാരിക്കും. ഉച്ചയ്ക്ക് ശേഷം വടക്കാഞ്ചേരിയില്‍ നിന്നും തൃശ്ശൂര്‍ വരെ പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ ഉണ്ടായിരിക്കും.
അപ്രതീക്ഷിതമായി കായംകുളത്തെ കോൺഗ്രസ് സ്ഥാനാർത്ഥി അരിത ബാബുവിന്റെ വീട്ടിലും കഴിഞ്ഞ ദിവസം പ്രിയങ്ക ചെന്നിരുന്നു. മൂന്ന് ജില്ലകളിലൂടെയുള്ള പ്രിയങ്കയുടെ ഇന്നലത്തെ പ്രചാരണം വലിയ ആവേശമാണ് യുഡിഎഫ് ക്യാമ്പിലുണ്ടാക്കിയിട്ടുള്ളത്. മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനമാണ് ഇന്നലത്തെ പ്രചരണത്തിൽ
പ്രിയങ്ക ഉയർത്തിയത്.
ഹത്രാസ് പീഡനം ഉത്തർപ്രദേശ് സർക്കാർ കൈകാര്യം ചെയ്ത പോലെയാണ് വാളയാർ കേസ് കേരള സർക്കാർ കൈകാര്യം ചെയ്തതെന്നും പ്രിയങ്ക കുറ്റപെടുത്തിയിരുന്നു.