ഉത്തർപ്രദേശിലെ കൂട്ടബലാത്സംഗം, വീണ്ടും സർക്കാരിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി

ൽഹി : ഉത്തർപ്രദേശിൽ അംഗനവാടി ജീവനക്കാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ യോഗി സർക്കാരിനെ വിമർ‌ശിച്ച് പ്രിയങ്ക ഗാന്ധി. സ്ത്രീ സുരക്ഷയിൽ ഉത്തർപ്രദേശ് സർക്കാരിന് തുടർച്ചയായി വീഴ്ച സംഭവിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ജനുവരി മൂന്നാം തീയതിയാണ് ഉത്തർപ്രദേശിലെ ബദ്വാർ ജില്ലയിൽ 50കാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവ ദിവസം വൈകിട്ട് ക്ഷേത്രത്തിൽ പോയ സ്ത്രീയുടെ മൃതദേഹം ക്ഷേത്രത്തിലെ പുരോഹിതനും മറ്റ് രണ്ട് പേരും ചേർന്ന് വീട്ടിലെത്തിക്കുകയായിരുന്നു. കിണറ്റിൽ വീണ് മരിച്ചുവെന്നാണ് ഇവർ വീട്ടുകാരോട് പറഞ്ഞത്.

മൃതദേഹം വീടിന്റെ വാതിലിന് മുന്നിൽ കിടത്തിയ ശേഷം ഇവർ സ്ഥലം വിടുകയും ചെയ്തു. പുരോഹിതന്റേയും കൂടെയുണ്ടായിരുന്നവരുടേയും പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ പൊലിസിൽ വിവരം അറിയിച്ചു. തുടർന്ന് സ്ത്രീയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുകയും ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതാണെന്ന് വ്യക്തമാകുകയും ചെയ്തു.

Top