ബിജെപിയ്ക്കു സഹായം നല്‍കുന്നതിനേക്കാള്‍ നല്ലത് ആത്മഹത്യ ചെയ്യുന്നത്: പ്രിയങ്ക ഗാന്ധി

റായ്ബറേലി: ബിജെപിയുടെ വോട്ടുകള്‍ ചോര്‍ത്തുവാന്‍ ദുര്‍ബല സ്ഥാനാര്‍ഥികളെയാണു നിര്‍ത്തിയതെന്ന എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ എസ്പി നേതാവ് അഖിലേഷ് യാദവും ബിഎസ്പി അധ്യക്ഷ മായാവതിയും രംഗത്തെത്തിയിരുന്നു. ഇതിനോടു വീണ്ടും പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി.

ബിജെപിയ്ക്കു സഹായം നല്‍കുന്നതിനേക്കാള്‍ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്- മഹാസഖ്യത്തെ കോണ്‍ഗ്രസ് ദുര്‍ബലപ്പെടുത്തുന്നു, ആരോപണത്തിനു മറുപടിയായി പ്രിയങ്ക പറഞ്ഞു.

ഉത്തര്‍പ്രദേശിലെ എല്ലാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും ബിജെപിയുടെ വോട്ട് മാത്രമേ ചോര്‍ത്തുകയുള്ളൂ. തനിക്കത് വ്യക്തമാണ്, പ്രിയങ്ക വ്യക്തമാക്കി. രണ്ടു മാസം മുമ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങിയ പ്രിയങ്കയ്ക്കാണ് ഉത്തര്‍പ്രദേശിലെ 80 സീറ്റുകളില്‍ 41 മണ്ഡലങ്ങളുടെയും പ്രചാരണ ചുമതല കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്.

Top