വിമാനത്താവള സ്വകാര്യവൽക്കരണ പ്രക്രിയ; മൂന്നാം ഘട്ടം ഏപ്രിലിൽ ആരംഭിക്കും

യർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) വിമാനത്താവള സ്വകാര്യവൽക്കരണ പ്രക്രിയയുടെ മൂന്നാം ഘട്ടം ഏപ്രിലിൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. മൂന്നാം ഘട്ടത്തിൽ ആറ് മുതൽ 10 വരെ വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണമാണ് ഉണ്ടാവുക. വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുന്നതിനും ലാഭകരമായ വിമാനത്താവളത്തെ ലാഭകരമല്ലാത്ത വിമാനത്താവളവുമായി ക്ലബ്ബ് ചെയ്തുകൊണ്ടുളള വിൽപ്പന പ്രക്രിയ്ക്കുമായി സർക്കാർ പുതിയ സമീപനം തയ്യാറാക്കുമെന്ന് സിവിൽ ഏവിയേഷൻ സെക്രട്ടറി പ്രദീപ് സിംഗ് ഖരോല പറഞ്ഞു.

ലാഭകരമല്ലാത്ത വിമാനത്താവളവും ലാഭമുണ്ടാക്കുന്ന വിമാനത്താവളവും ഒരു പാക്കേജായി നൽകാനുള്ള സാധ്യത AAI പരിശോധിക്കുകയാണ്. നേരത്തെ 2021-22 കാലയളവിൽ ടയർ II, III നഗരങ്ങളിലുളള എഎഐ വിമാനത്താവളങ്ങളെ സർക്കാർ സ്വകാര്യവത്കരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ അറിയിച്ചിരുന്നു.

2021-22ൽ മൂലധനച്ചെലവ് ആവശ്യങ്ങൾക്കായി എഎഐ ബാങ്കുകളിൽ നിന്ന് 2,100 കോടി രൂപ സമാഹരിക്കുന്നുവെന്ന് ആക്ടിംഗ് ചെയർമാൻ അനുജ് അഗർവാൾ പറഞ്ഞു. മുംബൈ വിമാനത്താവളം ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നിർദ്ദേശത്തിന് എയർപോർട്ട് അതോറിറ്റി ഇതിനകം അംഗീകാരം നൽകിയിട്ടുണ്ടെന്നും അഗർവാൾ വ്യക്തമാക്കി.

Top