റിലീസിന് മുമ്പ് ആ സീന്‍ കണ്ട സിനിമയ്ക്ക് പുറത്തുള്ള ആ ഓരാള്‍ ഇയാളാണ്‌; പൃഥിരാജ്

പൃഥിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ ബോക്‌സോഫീസില്‍ വന്‍ വിജയം നേടി പ്രദര്‍ശനം തുടരുകയാണ് .ഇപ്പോഴിതാ പൃഥിയ്ക്കും സിനിമാ സെറ്റിലുള്ളവര്‍ക്കും അല്ലാതെ മറ്റാര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് പൃഥിരാജ്. മഴവില്‍ മനോരമയുടെ അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് പൃഥി ഇക്കാര്യം വെളിപ്പെടുത്തിയത്.

മഴവില്‍മനോരമയുടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത് പൃഥ്വിരാജിനായിരുന്നു. അത് സമ്മാനിച്ചതാകട്ടെ സംവിധായകന്‍ ഭരതനും. പുരസ്‌കാരം സ്വീകരിച്ച ശേഷം ഭദ്രനുമായുള്ള തന്റെ അടുപ്പത്തെക്കുറിച്ച് പൃഥ്വി പറഞ്ഞു . ലൂസിഫറിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ തലേന്ന് ഭദ്രനെ വിളിച്ച് താന്‍ അനുഗ്രഹം നേടിയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

ചിത്രത്തിലെ ഏറെ വിവാദമായ പൊലീസുകാരനെ ചവിട്ടുന്ന രംഗത്തെ കുറിച്ചാണ് പൃഥി പറഞ്ഞത്‌. റിലീസിനു മുമ്പ് തന്റെ സിനിമയ്ക്ക് പുറത്തുള്ള ഒരാള്‍ മാത്രമെ ആ രംഗം കണ്ടിട്ടുള്ളുവെന്നും അത് ഭദ്രനാണെന്നുമായിരുന്നു പൃഥ്വിയുടെ വെളിപ്പെടുത്തല്‍. ആ രംഗത്തിന് പ്രചോദനമായത് സ്ഫടികം എന്ന ചിത്രത്തിലെ സമാനരംഗമാണ്. അതു കൊണ്ടാണ് ആ സീന്‍ നേരത്തെ തന്നെ അദ്ദേഹത്തെ കാണിച്ചതെന്നും പൃഥി പറഞ്ഞു.

പൃഥ്വിരാജ് കാട്ടുന്ന കൗതുകവും നിരീക്ഷണവുമാണ് ഒരു മികച്ച സംവിധായകനാക്കി അദ്ദഹത്തെ മാറ്റിയതെന്നു ഭദ്രന്‍ പറഞ്ഞു. അന്നും ഇന്നും പൃഥ്വിയുടെ പെരുമാറ്റത്തില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും ഭദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Top