ഒരു തടവ് കഥ: തടവുകാരനൊപ്പം വിനോദ സഞ്ചാരത്തിന് പോയ ഗാർഡ് !

തുർക്കി: അടൂരിന്റെ ‘മതിലുകൾ’-ലെ ബഷീറിന്റെയും നാരായണിയുടെയും ഒക്കെ പ്രണയം ഇനി പഴങ്കഥ മാത്രമായി മാറും. കാരണം അതിലും അപൂർവമായ ഒരു പ്രണയമാണ് സ്കോട്ലാൻഡിൽ നടന്നത്. ഇരുമ്പഴികൾക്കുള്ളിലും പുറത്തും നിന്ന് അവർ തങ്ങളുടെ ഹൃദയങ്ങൾ കൈമാറി!

ഉണ്ടായിരുന്ന ജോലി ഒക്കെ അവസാനിപ്പിച്ചു നായിക ഒരു യാത്രയ്ക്ക് പോയി. ഒപ്പം നമ്മുടെ കഥാനായകനും ഉണ്ട്. നായിക ജയിലിലെ ഗാർഡും നായകൻ മുൻപത്തെ തടവ് പുള്ളിയും! ഇത് ഏറെ വ്യത്യസ്തമായ ഒരു തടവ് പ്രണയത്തിന്റെയോ സൗഹൃദത്തിന്റെയോ കഥയാണ്. ഇത് വെറും കെട്ടുകഥ ഒന്നുമല്ല കേട്ടോ. യഥാർത്ഥ സംഭവമാണ്. കഥയ്ക്ക് അടിസ്ഥാനമായ സംഭവങ്ങൾ നടക്കുന്നത് അങ്ങ് സ്‌കോട്ലാൻഡിലെ ലോതെയിൻ ജയിലിലും.

ഇരുവരും വെക്കേഷന് പോയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ ഈ അപൂർവ പ്രണയത്തിന്റെ കഥ ലോകം ഏറ്റെടുത്തു. 24-കാരിയായ ക്രിസ്റ്റി ഡേവിഡ്സണും 31-കാരനായ ജെയ്‌മീ ബൺറിംഗും ജയിലിൽ വായിച്ചാണ് ആദ്യം കണ്ടു മുട്ടുന്നത്. ഗാർഡായ യുവതിയും യുവാവും പതിയെ സൗഹൃദത്തിലായി. സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വഴി തെളിച്ചു എന്ന് റിപ്പോർട്ടുകൾ പറയുന്നു. തടവുപുള്ളി ആയിരുന്ന ജെയ്‌മീ , തന്റെ തടവ് കാലാവധി കഴിഞ്ഞു പുറത്തിറങ്ങി. അതികം വൈകാതെ തന്നെ നായിക തന്റെ ജോലി ഉപേക്ഷിച്ചു, അയാൾക്കൊപ്പം ചേർന്നു. പ്രണയം ചിലപ്പോഴൊക്കെ അങ്ങനെയാണ്. അതിന് സ്ഥലകാല ബോധം ഉണ്ടാവില്ല. ഇരുവരും വെക്കെഷനായി തുർക്കിയിൽ എത്തിയപ്പോൾ തങ്ങളുടെ സന്തോഷ നിമിഷങ്ങളിൽ ചിലത് ക്യാമറയിൽ പതിപ്പിച്ചു, ഒപ്പം അത് പോസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി, ഒപ്പം ഈ അപൂർവ പ്രണയവും ലോകം ഏറ്റെടുത്തു.

Top