ഏറ്റവും വലിയ അഴിമതിപ്പാര്‍ട്ടിയാണ് കോണ്‍ഗ്രസ്: വിമര്‍ശനവുമായി നരേന്ദ്രമോദി

ഡല്‍ഹി: കോണ്‍ഗ്രസിനെതിരെ വീണ്ടും വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറ്റവും വലിയ അഴിമതിപ്പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് മോദി ആരോപിച്ചു. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് കോണ്‍ഗ്രസ് ചിന്തിക്കുന്നില്ല. രാജ്യത്തെ അഭിവൃദ്ധിപ്പെടുത്താനും കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ല. വികസനത്തെ പറ്റി ചിന്തിക്കാനും കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്ന് നരേന്ദ്രമോദി ആരോപിച്ചു.

പ്രതിപക്ഷം മോദി വിരോധ സംഘമാണ്. പ്രതിപക്ഷത്തിന് മോദിക്കെതിരെ പ്രവര്‍ത്തിക്കുക എന്ന ഒരൊറ്റ അജണ്ടയെ ഉള്ളൂ. മോദിയെ മോശമാക്കുക എന്ന ഒറ്റ അജണ്ട മാത്രമാണ് കോണ്‍ഗ്രസിന് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദിയെ മോശക്കാരന്‍ ആക്കാന്‍ രാജ്യത്തിന് ഗുണകരമായ കാര്യങ്ങളെപ്പോലും കോണ്‍ഗ്രസ് എതിര്‍ക്കുന്നു. മോദി രാജ്യത്തിനുവേണ്ടി നല്ലത് ചെയ്യുന്നതുകൊണ്ടാണ് കോണ്‍ഗ്രസിന് ശത്രുത.

കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു എന്നാണ് ആരോപണം. കോണ്‍ഗ്രസ് നല്‍കുന്ന ചെക്കുകള്‍ ബാങ്കുകള്‍ സ്വീകരിക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പു ചെയ്തു എന്നും അദ്ദേഹം ആരോപിച്ചു.

ജനാധിപത്യത്തെയാണ് കേന്ദ്രം മരവിപ്പിച്ചത്. ഇന്നലെ മുതല്‍ യൂത്ത് കോണ്‍ഗ്രസിന്റെ അക്കൗണ്ടുകളും മരവിപ്പിച്ചു. യൂത്ത് കോണ്ഗ്രസ് മെമ്പര്‍ഷിപ് ഫീ വാങ്ങിയ അക്കൗണ്ടും മരവിപ്പിച്ചു. 210 കോടിയുടെ രൂപയുടെ കണ്ടുകെട്ടല്‍ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. ആ പണം കോര്‍പറേറ്റ് ഫണ്ടിങ് അല്ല. ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച പണമാണ്. 2018 -19 ലെ അദായ നികുതി വകുപ്പ് റിട്ടേണ്‌സ്‌ന്റെ പേരില്‍ തെരഞ്ഞെടുപ്പ് സമയം നോക്കിയാണ് നടപടി. ജുഡീഷ്യറിയില്‍ ആണ് കോണ്‍ഗ്രസിന് വിശ്വാസം. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ തെരുവില്‍ പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top