ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദി

യുഎസ്: ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും തനിക്ക് ജനപ്രീതിയുണ്ടെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവായി മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. യുഎസ് ആസ്ഥാനമായുള്ള ‘ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ ട്രാക്കര്‍ മോണിംഗ് കണ്‍സള്‍ട്ട്’ നടത്തിയ സര്‍വേയിലാണ് മോദി വീണ്ടും ഒന്നാമതെത്തിയത്.

13 ലോകനേതാക്കളുടെ പട്ടികയില്‍ 72 ശതമാനം പിന്തുണ നേടിയാണ് മോദി ഒന്നാമതെത്തിയത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തുടങ്ങിയ പ്രമുഖരായ നിരവധി ലോകനേതാക്കളെ പിന്നിലാക്കിയാണ് മോദിയുടെ നേട്ടം.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ 41% റേറ്റിംഗുമായി ആറാം സ്ഥാനത്തും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ 41% എട്ടാം സ്ഥാനത്തും, കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ ഒമ്പതാം റാങ്കിലുമാണ്.

മെക്‌സിക്കോ പ്രസിഡന്റ് ഒബ്രഡോര്‍ 64% ഇറ്റലി പ്രധാനമന്ത്രി മരിയോ ഡ്രാഗി 57% ഫ്യൂമിയോ കിഷിദ 47% ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് 42% എന്നിങ്ങനെയാണ് മറ്റ് നേതാക്കളുടെ റേറ്റിംഗ്.

മൊത്തം നാല് ലോക നേതാക്കള്‍ക്ക് 41 ശതമാനം അംഗീകാര റേറ്റിംഗ് ഉണ്ട് – യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ-ഇന്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ലോക നേതാക്കളുടെ അംഗീകാര റേറ്റിംഗുകള്‍ പതിവായി ട്രാക്കു ചെയ്യുന്ന ഏജന്‍സിയാണ് ‘മോര്‍ണിംഗ് കണ്‍സള്‍ട്ട്’. ഓരോ രാജ്യങ്ങളിലെയും മുതിര്‍ന്ന പൗരന്മാരിലാണ് സര്‍വേ നടത്തിയത്.

 

 

Top