ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിംഗ് ട്രാക്കര്‍ സര്‍വേയില്‍ ലോകനേതാക്കളെ പിന്തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡല്‍ഹി: ജി 20 ഉച്ചകോടിയിലെ മികച്ച നയതന്ത്ര വിജയത്തിന് പിന്നാലെ ലോകനേതാക്കള്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്ന അംഗീകാര റേറ്റിംഗുള്ള നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യു എസ് ആസ്ഥാനമായുള്ള പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് കമ്പനിയായ മോര്‍ണിംഗ് കണ്‍സള്‍ട്ട് നടത്തിയ പ്രതിവാര ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിംഗ് ട്രാക്കര്‍ ‘ സര്‍വേയിലാണ് മോദി തുടര്‍ച്ചയായി ഒന്നാം സ്ഥാനത്തെത്തിയത്. ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വിവരം പുറത്തുവിട്ടത്.

ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിംഗ് ട്രാക്കര്‍’ പ്രകാരം 76 ശതമാനം ആളുകള്‍ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെ അംഗീകരിക്കുന്നു . മുന്‍ റേറ്റിംഗുകളിലും പ്രധാനമന്ത്രി മോദി ഒന്നാം സ്ഥാനത്തായിരുന്നു. 22 ലോകനേതാക്കളുടെ പട്ടികയില്‍ 76 ശതമാനം പേരാണ് മോദിയെ പിന്തുണച്ചത്. അതേ സമയം, 18 ശതമാനം പേരാണ് മോദിയോട് വിയോജിപ്പ് രേഖപ്പെടുത്തിയത്.

നരേന്ദ്ര മോദി, അലെന്‍ ബെര്‍സെറ്റ് ( സ്വിറ്റ്‌സര്‍ലന്‍ഡ് ), ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ (മെക്സിക്കോ), ലൂല ഡ സില്‍വ ( ബ്രസീല്‍ ), ആന്റണി ആല്‍ബനീസ് ( ഓസ്‌ട്രേലിയ ), ജോര്‍ജിയ മെലോനി ( ഇറ്റലി ), ജോ ബൈഡന്‍ ( യു.എസ് ), പെഡ്രോ സാഞ്ചസ് ( സ്പെയ്ന്‍ ), ലിയോ വരാഡ്കര്‍ ( അയര്‍ലന്‍ഡ് ), ജസ്റ്റിന്‍ ട്രൂഡോ( കാനഡ ) തുടങ്ങിയവരാണ് പട്ടികയിലെ ആദ്യ പത്ത് നേതാക്കള്‍.

Top