‘ഇസ്രയേലിന്റെ ശത്രുക്കളെ’ ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തിലാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവെന്ന് റിപ്പോര്‍ട്ട്

ടെല്‍ അവീവ്: ഗാസയിലെ യുദ്ധം അവസാനിക്കുന്നതോടെ വിവിധ ഭൂഖണ്ഡങ്ങളിലും രാജ്യങ്ങളിലും കഴിയുന്ന ‘ഇസ്രയേലിന്റെ ശത്രുക്കളെ’ ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തിലാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവെന്ന് റിപ്പോര്‍ട്ട്. ഈ പദ്ധതി നടപ്പാക്കാനുള്ള നിര്‍ദേശം ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന് നെതന്യാഹു നല്‍കിയതായി അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

എസ്സദീന്‍ അല്‍ ക്വാസം ബ്രിഗേഡ് മുന്‍ തലവനാണ് 61-കാരനായ യഹ്യ സിന്‍വര്‍. 2011-ല്‍ മോചിതനാകുന്നതിന് മുന്‍പ് 23 കൊല്ലം ഇസ്രയേല്‍ ജയിലില്‍ യഹ്യ തടവ് അനുഭവിച്ചിരുന്നു. ഹമാസ് പോളിറ്റ് ബ്യൂറോ സ്ഥാപക നേതാക്കളില്‍ ഒരാളാണ് ഖാലേദ് മാഷല്‍. 2017-വരെ ഇതിന്റെ ചെയര്‍മാനും ആയിരുന്നു. നിലവില്‍ എവിടെയാണുള്ളതെന്ന് അറിയില്ല. 1997-ല്‍ ജോര്‍ദാനില്‍വെച്ച് മാഷലിന് നേര്‍ക്ക് വധശ്രമം ഉണ്ടായിരുന്നു.
2015-മുതല്‍ അമേരിക്കയുടെ അന്താരാഷ്ട്ര ഭീകരവാദികളുടെ പട്ടികയിലും ദെയിഫിന്റെ പേരുണ്ട്. നിലവില്‍ ദെയിഫ് എവിടെയുണ്ടെന്ന് അറിയില്ലെങ്കിലും ഗാസ മുനമ്പില്‍ ഹമാസിനൊപ്പമുണ്ടെന്നാണ് ഇസ്രയേല്‍ വിലയിരുത്തല്‍.ഹമാസിന്റെ സായുധവിഭാഗം തലവനാണ് മൊഹമ്മദ് ദെയിഫ്. ഇദ്ദേഹത്തെ കൊലപ്പെടുത്താന്‍ ഇസ്രയേല്‍ ആറുതവണ ശ്രമിച്ചിട്ടുണ്ടെന്നാണ് വിവരം

നെതന്യാഹുവിന്റെ നിര്‍ദേശാനുസരണം ലെബനന്‍, തുര്‍ക്കി,ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ കഴിയുന്ന തങ്ങളുടെ ലക്ഷ്യങ്ങളെ ഇല്ലാതാക്കാനുള്ള പദ്ധതികള്‍ മൊസാദ് ആസൂത്രണം ചെയ്തു തുടങ്ങിയിട്ടുണ്ട് എന്നാണ് വിവരം. ഇസ്മായില്‍ ഹാനിയേ, മൊഹമ്മദ് ദെയിഫ്, യഹ്യ സിന്‍വര്‍, ഖലേദ് മാഷല്‍ തുടങ്ങിയവരാണ് മൊസാദ് ലക്ഷ്യംവെക്കുന്ന പട്ടികയിലെ പ്രധാനമുഖങ്ങളെന്നാണ് വിവരം. പാലസ്തീന്‍ മുന്‍ പ്രധാനമന്ത്രിയും അറുപതുകാരനുമായ ഇസ്മായില്‍ ഹാനിയേ, 2017-ലാണ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ മേധാവിയാണ്. 2006-ല്‍ ഇദ്ദേഹത്തിന് നേര്‍ക്ക് വധശ്രമം ഉണ്ടായിരുന്നു.

 

Top