ഉത്തർപ്രദേശിൽ ഗർഭിണിയെ കൂട്ടമാനഭംഗത്തിനിരയാക്കി വനത്തിൽ തള്ളി

rape

ലക്നൗ : ഉത്തർപ്രദേശിലെ ബദാവൂൻ ജില്ലയിൽ 32 വയസ്സുകാരിയായ ഗർഭിണിയെ കൂട്ടമാനഭംഗത്തിനിരയാക്കി വനത്തിൽ തള്ളി. ജില്ലയിലെ കചൂല ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനായി യുവതി പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും , കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.

പുറത്തു പോയ യുവതി ഏറെ സമയമായിട്ടും മടങ്ങിവരാതിരുന്നതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഗ്രാമത്തിലെ വനപ്രദേശത്ത് കൈയും കാലും കൂട്ടിക്കെട്ടി വായിൽ തുണി തിരുകിയ നിലയിൽ ഇവരെ കണ്ടെത്തിയത്. ബോധമില്ലാത്ത അവസ്ഥയിലായിരുന്നു ഈ സമയത്തു യുവതി.

തുടർന്നു യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വീട്ടുകാർ സംഭവം പൊലീസിൽ അറിയിക്കുകയായിരുന്നു. വിദഗ്ധ ചികിൽസയ്ക്കായി യുവതിയെ ബറേലിയിലെ ആശുപത്രിയിലേക്കു മാറ്റി.

Top