prathibha hari-cpm-kayamkulam

ആലപ്പുഴ: കായംകുളത്ത് പ്രതിഭ ഹരിയെ സ്ഥാനാര്‍ഥിയാക്കുവാന്‍ സിപിഎം തീരുമാനം. രണ്ട് തവണ മത്സരിച്ച് ജയിച്ച സി കെ സദാശിവനെ ഒഴിവാക്കിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പ്രതിഭ ഹരിയെ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി തീരുമാനമെടുത്തത്.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തോമസ് ഐസക്കും പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് പ്രതിഭയുടെ പേര് അംഗീകരിച്ചത്.

കായംകുളത്തെ സി പി എം സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ഒത്തുകൂടിയ ആദ്യ സെക്രട്ടറിയേറ്റ് യോഗത്തില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. ഏരിയാ കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയും സി കെ സദാശിവന്റെ പേര് നിര്‍ദേശിച്ചപ്പോള്‍ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പ്രതിഭ ഹരിയുടെ പേര് മുന്നോട്ട്‌വെച്ചു. ഇതിനെതുടര്‍ന്നാണ് എതിര്‍പ്പുകള്‍ ഉയര്‍ന്നത്.

അതിന് ശേഷം ചേര്‍ന്ന സെക്രട്ടേറിയേറ്റ് യോഗത്തില്‍ രജനി ജയദേവിന്റെ പേര് ചിലര്‍ നിര്‍ദേശിച്ചു. ബി ഡി ജെ എസ് നേതാവ് സുഭാഷ് വാസുവിന്റെ ബന്ധുവായ രജനിയുടെ പേര് നിര്‍ദേശിച്ചപ്പോള്‍ അതിനെതിരേയും പ്രതിഷേധമുണ്ടായി. ഈ സാഹചര്യത്തിലാണ് ആദ്യം പരിഗണിച്ച പ്രതിഭ ഹരിയെ മത്സരിപ്പിക്കാന്‍ ധാരണയായത്.

Top