കിങ്ങ് ഓഫ് കൊത്തയെക്കുറിച്ച് തള്ളിയിട്ടില്ല അനുഭവങ്ങളാണ് പറഞ്ഞത്; പ്രമോദ് വെളിയനാട്

ദുല്‍ഖര്‍ സല്‍മാന്റെ പാന്‍ ഇന്ത്യന്‍ റീച്ച് കൊണ്ട് വമ്പന്‍ ഹൈപ്പുയര്‍ന്ന ചിത്രമാണ് കിങ് ഓഫ് കൊത്ത. അക്ഷരാര്‍ത്ഥത്തില്‍ ഈ സിനിമക്കായി പ്രേക്ഷകര്‍ കാത്തിരിക്കുകയായിരുന്നു. ഇന്ത്യയിലെ പല നഗരങ്ങള്‍ ഇളക്കി മറിച്ച പ്രൊമോഷന് ശേഷമാണ് ചിത്രം റിലീസ് ചെയ്തത്. എന്നാല്‍ ആദ്യദിനം മുതല്‍ തന്നെ സമ്മിശ്ര പ്രതികരണമായിരുന്നു കിങ് ഓഫ് കൊത്തക്ക് ലഭിച്ചത്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ സൈബര്‍ ആക്രമണം നേരിടിന്നുണ്ടെന്ന് നടന്‍ പ്രമോദ് വെളിയനാട്. സിനിമയുടെ ഹൈപ്പ് വലിയ രീതിയില്‍ ഉയരാന്‍ കാരണം പ്രമോദിന്റെ വാക്കുകളാണെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു.

തന്റെ അഭിനയജീവിതത്തില്‍ ലഭിക്കുന്ന ബിഗ് ബജറ്റ് സിനിമയായിരുന്നു കിങ് ഓഫ് കൊത്തയെന്നും ആ സിനിമ ഇന്നും തനിക്ക് ‘ബാഹുബലി’ പോലെയാണെന്നും പ്രമോദ് പറയുന്നു. താന്‍ കണ്ട കാഴ്ചകളാണ് സിനിമയെക്കുറിച്ച് പറഞ്ഞതെന്നും അത് കാണാന്‍ സാധിക്കാത്തവര്‍ അതു തന്റെ അറിവില്ലായ്മയായും വിവരക്കേടായും കാണണമെന്നും പ്രമോദ് ഒരഭിമുഖത്തില്‍ പറഞ്ഞു. തള്ളുകാരനാണെന്ന് പറയുന്നത് വളരെ വേതനയുണ്ടാക്കി. മലയാള നാടകവേദിയുടെ നെറുകയില്‍ നിന്നാണ് സിനിമയില്‍ വരുന്നത്. ദയവ് ചെയ്ത് ഉപദ്രവിക്കരുത് പ്രമോദ് പറഞ്ഞു. പ്രഭുദോവ നായകനാവുന്ന തമിഴ് ചിത്രത്തിലാണ് പ്രമോദ് ഇപ്പോള്‍ അഭിനയിക്കുന്നത്. ‘കള’ എന്ന സിനിമയിലൂടെയാണ് പ്രമോദ് വെളിയനാട് മലയാളത്തിലെ അറിയപ്പെടുന്ന അഭിനേതാക്കളില്‍ ഒരാളായി മാറുന്നത്.

Top