പാലക്കാട്: ഉറങ്ങിക്കിടന്ന അഞ്ചര വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കോടതി വിധി. പോക്‌സോ കേസില്‍ പ്രതിക്ക് 46 വര്‍ഷം കഠിന തടവാണ് കോടതി വിധിച്ചിരിക്കുന്നത്. കൂടാതെ പ്രതി 2.75 ലക്ഷം രൂപ പിഴയും നല്‍കണം. പാലക്കാട് കോങ്ങാട് സ്വദേശി അയൂബിനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്.
പിഴയടക്കാന്‍ കഴിയാത്ത പക്ഷം രണ്ടരവര്‍ഷം കൂടി ശിക്ഷ അധികം അനുഭവിക്കണമെന്നും കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞു. പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. കേസില്‍ ആകെ 16 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു.