അങ്കാറ: തുര്‍ക്കിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രതയുള്ള ഭൂകമ്പവും തുടര്‍ന്നു സുനാമിയിലു പെട്ട് രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.
കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരത്തിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ബോഡ്രം നഗരത്തില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ ഈജിയന്‍ കടലില്‍ ഭൂനിരപ്പില്‍ നിന്നു പത്തുകിലോമീറ്റര്‍ ആഴത്തിലാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
സുനാമിയുണ്ടായ പശ്ചാത്തലത്തില്‍ തീരദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.