പോണ്‍ സൈറ്റ് നിരോധനം; ഫലം കണ്ട് ഇന്ത്യ; പോണ്‍ ഹബ്ബ് പട്ടികയില്‍ ഇന്ത്യ 15ാം സ്ഥാനത്ത്

2019 വര്‍ഷത്തെ പോണ്‍ വെബ്സൈറ്റായ പോണ്‍ ഹബ്ബിന്റെ കണക്കുകള്‍ പുറത്തു വിട്ടു. പട്ടികയില്‍ ഇന്ത്യ ഇത്തവണ 15ാം സ്ഥാനത്താണ് ഉള്ളത്. ഇന്ത്യ പോണ്‍ സൈറ്റുകള്‍ നിരോധിച്ചത് ഇത്തവണത്തെ റിപ്പോര്‍ട്ടില്‍ പ്രകടമാണ്.

കഴിഞ്ഞ വര്‍ഷം ഏറ്റവും അധികം ആളുകള്‍ പോണ്‍ഹബ്ബ് സന്ദര്‍ശിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ ഇത്തവണ ഇന്ത്യ ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ പോലുമില്ല.

പട്ടികയില്‍ അമേരിക്ക ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. കഴിഞ്ഞ വര്‍ഷം നാലാം സ്ഥാനത്തുണ്ടായിരുന്ന ജപ്പാന്‍ ആണ് ഈ വര്‍ഷം രണ്ടാമതുള്ളത്. തൊട്ടുപിന്നാലെ യുകെ, കാനഡ, ഫ്രാന്‍സ് എന്നിവയും ഉണ്ട്.

2019 ല്‍ ഏറ്റവും അധികം പേര്‍ പോണ്‍ഹബ്ബ് വെബ്‌സൈറ്റിലെത്തിയത് ഐഓഎസ് ഉപകരണങ്ങളിലൂടെയാണ്. ഇന്ത്യയില്‍ ഏറ്റവും അധികം പേര്‍ ഉപയോഗിച്ചിരുന്നത് ആന്‍ഡ്രോയിഡ് ഉപകരണങ്ങളാണ്. 2018 ലാണ് ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം രാജ്യത്തെ ടെലികോം കമ്പനികള്‍ തങ്ങളുടെ നെറ്റ് വര്‍ക്കുകളില്‍ പോണ്‍ വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്തത്. ഈ നീക്കമാണ് പോണ്‍വെബ്സൈറ്റ് സന്ദര്‍ശത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന ഇന്ത്യ 15ാം സ്ഥാനത്തേക്ക് മാറാന്‍ കാരണമായത്.

Top