തൊടുപുഴ: ഇടുക്കി പൂപ്പാറ കൂട്ടബലാത്സംഗക്കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. ചൈൽഡ് ലൈനിന് കൗൺസലിംഗിനിടെ പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പെൺകുട്ടിയുടെ സുഹൃത്തുക്കളായ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളാണ് പിടിയിലായത്.
മധ്യപ്രദേശ് സ്വദേശികളായ മഹേഷ് കുമാർ യാദവ്, ഖേം സിംഗ് എന്നിവരാണ് അറസ്റ്റിലായത്. രാജകുമാരി, പൂപ്പാറ എന്നിവിടങ്ങളിൽ വെച്ചാണ് ഇവർ പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇതോടെ പൂപ്പാറ കൂട്ടബലാത്സംഗക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
പൂപ്പാറയിൽ ഇതരസംസ്ഥാനക്കാരിയായ 15 വയസ്സുള്ള പെൺകുട്ടിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തിൽ എത്തിയപ്പോഴാണ് പെൺകുട്ടി അതിക്രമത്തിനിരയായത്. സംഭവത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതികളെയും കഴിഞ്ഞദിവസം പൊലീസ് പിടികൂടിയിരുന്നു.