മഹാരാഷ്ട്രയുടെ ജനവിധി തിങ്കളാഴ്ച തീരുമാനിക്കും ; ഏഴ് മണിയ്ക്ക് വോട്ടെടുപ്പ് ആരംഭിക്കും

മഹാരാഷ്ട്ര : മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കും. രാവിലെ ഏഴ് മണിയ്ക്ക് വോട്ടെടുപ്പ് ആരംഭിക്കും. ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി- ശിവസേന സഖ്യ സര്‍ക്കാര്‍ ഭരണം നിലനിറുത്തുമെന്നാണ് എക്സിറ്റ്പോള്‍ സര്‍വ്വേകള്‍ പറയുന്നത്.

എന്‍.സി.പി സ്ഥാപകന്‍ ശരദ്പവാറിനെതിരായ ആദായനികുതി കേസോട് കൂടിയാണ് മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. കാശ്മീരിന്റെ പ്രത്യേക പദവി മാറ്റിയതും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി.

ബിജെപി 150 സീറ്റിലും 124 സീറ്റില്‍ ശിവസേനയും മത്സരിക്കുന്നുണ്ട്. താക്കറെ കുടുംബത്തിലെ ഇളയംഗം ആദിത്യ താക്കറേ വറോളി മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്നുണ്ട്. 123 സീറ്റ് വീതമാണ് കോണ്‍ഗ്രസും എന്‍സിപിയും മത്സരിക്കുന്നത്. 1,16,495 സര്‍വീസ് വോട്ടടക്കം 8,95,62,706 വോട്ടര്‍മാരാണ് ഇത്തവണ മഹാരാഷ്ട്രയുടെ വിധിയെഴുതുക.

Top