ദുര്‍ബല ഹൃദയമുളളവര്‍ക്ക് രാഷ്ട്രീയം ചേരില്ല; ഇനിയൊരു തിരഞ്ഞെടുപ്പ് പരീക്ഷണത്തിനില്ലെന്ന് സാറാ ജോസഫ്

തൃശൂര്‍: ദുര്‍ബല ഹൃദയമുളള തന്നെ പോലെ ഒരാള്‍ക്ക് രാഷ്ട്രീയം പറ്റില്ലെന്ന് വ്യക്തമാക്കി സാറാ ജോസഫ്. ജയിക്കുമെന്ന ഒരു പ്രതീക്ഷയുമില്ലാതെയാണ് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും, പ്രചാരണസമയത്ത് നിരവധി ആളുകളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കണ്ടറിയാന്‍ സാധിച്ചെന്നും സാറാ ജോസഫ് പറഞ്ഞു.

എഎപി കേരളത്തില്‍ വേരുറപ്പിച്ചു തുടങ്ങിയ കാലത്ത് പുതിയ ഒരു ബദല്‍ എന്ന സാധ്യത തേടിയാണ് മത്സരത്തിനിറങ്ങിയത്. കേരളത്തില്‍ ഇനി ആംആദ്മി പാര്‍ട്ടിക്ക് ഭാവി ഉണ്ടെന്ന് കരുതുന്നില്ല. എന്നാല്‍ ഇടതുപക്ഷ നിലപാടും ഇടതുപക്ഷ രാഷ്ട്രീയവും രണ്ടാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് എഎപിയുടെ ഭാഗമായതെന്നും, പിന്നീട് ചില നേതാക്കളുമായുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജി വെക്കുകയും ആംആദ്മി പാര്‍ട്ടിയുമായുളള ബന്ധം പൂര്‍ണമായും ഉപേക്ഷിക്കുകയുമായിരുന്നുവെന്നും സാറാ ജോസഫ് പറയുന്നു.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലെ ആംആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് സാറ മത്സരിച്ചത്. 44638 വോട്ടാണ് അന്ന് ഇലക്ഷനില്‍ നേടിയത്.

Top