ദിലീപിന്റെ സുഹൃത്തിന്റെ വീട്ടില്‍ പൊലീസ് പരിശോധന

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ സുഹൃത്തിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. ദിലീപിന്റെ സുഹൃത്ത് ശരത്തിന്റെ ആലുവയിലെ വീട്ടിലാണ് റെയ്ഡ്. അതേസമയം, കേസില്‍ അഞ്ച് സാക്ഷികളെ പുതുതായി വിസതരിക്കാന്‍ പ്രോസിക്യൂഷന് ഹൈകോടതി അനുമതി നല്‍കി. പത്ത് ദിവസത്തിനകം പ്രോസിക്യൂട്ടറെ നിയമിച്ച് സാക്ഷി വിസ്താരം പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതി നിര്‍ദേശം .

മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. നടിയെ അക്രമിച്ച കേസിലെ ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യം വിചാരണ കോടതി തള്ളിയതിനെതിരെയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.

കേസിലെ 43, 69, 73 എന്നീ സാക്ഷികള വീണ്ടും വിസ്തരിക്കാമെന്ന് ഇന്ന് രാവിലെ ഹൈക്കോടതി തുറന്ന കോടതിയില്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഹൈക്കോടതി വെബ് സൈറ്റില്‍ അപ് ലോഡ് ചെയ്ത ഉത്തരവില്‍ ആ ഭാഗം ഒഴിവാക്കി. നിലീഷ, കണ്ണദാസന്‍, സുരേഷ്, ഉഷ, കൃഷ്ണമൂര്‍ത്തി എന്നി അഞ്ച് പുതിയ സാക്ഷികളെ വിസ്തരിക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.

സിനിമ നിര്‍മ്മാതാവ് ആന്റോ ജോസഫ് ഉള്‍പ്പെടെ ഇതിനകം വിസ്തരിച്ച ഏഴു സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നും ഒമ്പത് അധിക സാക്ഷികളെക്കൂടി വിസ്തരിക്കണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. പത്ത് ദിവസത്തിനകം സാക്ഷികളുടെ വിസ്താരനടപടികള്‍ പൂര്‍ത്തിയാക്കാന്‍ പ്രോസിക്യൂഷന് നിര്‍ദേശം നല്‍കി.

 

Top