സൗമ്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രതിയുടെ മൊഴി

ആലപ്പുഴ: കാഞ്ഞിപ്പുഴയില്‍ പൊലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അജാസിന്റെ മൊഴി രേഖപ്പെടുത്തി. സൗമ്യയെ കൊന്ന ശേഷം ജീവനൊടുക്കാനായിരുന്നു തീരുമാനം എന്ന് അജാസ് മജിസ്‌ട്രേറ്റിന് മൊഴി നല്‍കി. ഞായറാഴ്ച രാത്രിയോടെയായിരുന്നു പ്രതി മൊഴി നല്‍കിയത്. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അജാസ് വ്യക്തമാക്കി.

ശനിയാഴ്ചയാണ് വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്പകരനെ സഹപ്രവര്‍ത്തകനായ അജാസ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ സൗമ്യയെ കാറില്‍ പിന്തുടര്‍ന്ന് എത്തിയ അജാസ് അവരെ സ്‌കൂട്ടറില്‍ നിന്ന് ഇടിച്ച് വീഴ്ത്തി കത്തിവച്ച് കുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ സൗമ്യ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. സംഭവത്തില്‍ അജാസിനും സാരമായി പൊള്ളലേറ്റിരുന്നു.

Top