പൊലീസിനെ നിയന്ത്രിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്ന് എല്‍ദോ എബ്രഹാം

കൊച്ചി: ഐജി ഓഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ചിലെ പോലീസ് നടപടിയെ വിമര്‍ശിച്ച് മൂവാറ്റുപുഴ എം എല്‍ എ എല്‍ദോ എബ്രഹാം. ഒരു പ്രകേപനവും ഇല്ലാതെയാണ് പോലീസ് അക്രമം അഴിച്ചുവിട്ടതെന്നും പോലീസിനെ നിയന്ത്രിക്കാന്‍ ആരുമില്ലാത്ത അവസ്ഥാണെന്നും എം.എല്‍എ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം ഞാറയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തില്‍ ഞാറയ്ക്കല്‍ സിഐ മുരളിയെ സസ്പെന്‍ഡ് ചെയ്യണമെന്ന്ആവശ്യപ്പെട്ടാണ് സി.പി.ഐ മാര്‍ച്ച് സംഘടിപ്പിച്ചത്.

സി.പി.ഐ മാര്‍ച്ചിനിടെ പോലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. സി.പി.ഐ നേതാക്കള്‍ക്കു നേരെയും പോലീസ് ലാത്തിവീശി. മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എം എല്‍ എ എല്‍ദോ എബ്രഹാമിനു പരുക്കേറ്റിരുന്നു.

Top