മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്ന് സംശയം; കൊടുങ്ങല്ലൂരില്‍ 23 ബാഗുകള്‍ ഉപേക്ഷിച്ച നിലയില്‍

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ തെക്കേനടയില്‍ 23 ബാഗുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മുനമ്പം മനുഷ്യക്കടത്ത് സംഭവവുമായി ഇതിന് ബന്ധമുണ്ടെന്നാണ് സൂചന. ബാഗിനുള്ളില്‍ വസ്ത്രങ്ങളും മരുന്നുകളുമുണ്ട്. പൊലീസ് പരിശോധന നടത്തുകയാണ്.

അതേസമയം, മുനമ്പം വഴിയുള്ള മനുഷ്യക്കടത്തിനെക്കുറിച്ച് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്നും എത്തിയ സംഘത്തിന്റെ വിവരങ്ങള്‍ ലഭിച്ചു. കഴിഞ്ഞ 22നാണ് 5 സംഘം ഡല്‍ഹിയില്‍ നിന്നും ചെന്നൈയില്‍ എത്തിയത്.

ചെന്നെയില്‍ എത്തിയതോടെ സംഘത്തെ വിപുലപ്പെടുത്തുകയായിരുന്നു. അഞ്ചാം തിയതിയോടെ സംഘം ചെറായില്‍ എത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ യാത്രാ രേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മനുഷ്യക്കടത്തുമായി ബന്ധമുള്ള മത്സ്യബന്ധനബാട്ടും തിരിച്ചറിഞ്ഞിട്ടുണ്ട്. ദേവമാതാ എന്ന ബോട്ടിലാണ് ആളുകള്‍ പോയതെന്നാണ് പൊലീസ് പറയുന്നത്.

ആന്ധ്രാ, കോവളം സ്വദേശികളുടെ ബോട്ടാണിതെന്നും ബോട്ട് ഇന്ത്യന്‍ അതിര്‍ത്തി കടന്നിട്ടുണ്ടാവുമെന്നും ശ്രീലങ്കന്‍ സേനയുടെ കണ്ണില്‍ പെടാതെയാവും ബോട്ട് പോയിട്ടുണ്ടാവുകയെന്നും പൊലീസ് അറിയിച്ചു.

Top