ശ്രീറാമിനെതിരായ കേസ്: മ്യൂസിയം എസ്‌ഐയുടെ വീഴ്ച സമ്മതിച്ച്‌ റിപ്പോര്‍ട്ട്

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനം ഇടിച്ചു മരിച്ച കേസില്‍ മ്യൂസിയം എസ്‌ഐയുടെ വീഴ്ച സമ്മതിച്ച്‌ കേസന്വേഷിക്കുന്ന പോലീസ് സംഘം റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.

ബഷീറിന്റെ മരണത്തില്‍ കോടതി നിരീക്ഷണം ആവശ്യപ്പെട്ടു കൊണ്ട് നേരത്തെ സിറാജ് മാനേജ്മെന്റ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഈ ഹരജി പരിഗണിച്ച തിരുവനന്തപുരം വഞ്ചിയൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലീസിനോട് വിശദീകരണം തേടിയിരുന്നു.

അപകട ശേഷം ശ്രീറാമിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അപ്പോള്‍ ശ്രീറാമിന്‍റെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നതായും മദ്യത്തിന്‍റെ ഗന്ധം ഉണ്ടായിരുന്നെന്നും ആശുപത്രി രേഖയില്‍ ഉണ്ടായിരുന്നു. ഇതുകണ്ട മ്യൂസിയം എസ്‌ഐ മെഡിക്കല്‍ പരിശോധന നടത്തണമെന്ന് വീണ്ടും ആവശ്യപ്പെട്ടതല്ലാതെ അതിനായി രേഖാമൂലം ആവശ്യപെട്ടിരുന്നില്ല എന്നാണ് നര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ ഷീന്‍ തറയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ ഈ സമയം പ്രത്യേക അപേക്ഷ സമര്‍പ്പിക്കാന്‍ പൊലീസിന് സാധിച്ചില്ലെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയത് പരാതിക്കാരന്‍ വിസമ്മതിച്ച് മൂലമാണെന്നാണ് മറ്റൊരു വിശദീകരണം. പരാതിക്കാരന്റെ ആദ്യത്തെ ആവശ്യം വഫ ഫിറോസിന്റെ മെഡിക്കല്‍ പരിശോധന നടത്തണമെന്നായിരുന്നു. ഈ ആവശ്യം ഉന്നയിച്ച് പരാതിക്കാരന്‍ തര്‍ക്കിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് ഏഴ് മണിക്കൂര്‍ വൈകിയാണ് പരാതിക്കാരന്‍ പരാതി നല്‍കിയത്.

ഓഗസ്റ്റ് മൂന്നിനാണ് മാധ്യമപ്രവര്‍ത്തകനായ പി.മുഹമ്മദ് ബഷീര്‍ ഐഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനം ഇടിച്ചു മരിച്ചത്. കേസില്‍ ശ്രീറാമിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

Top