വീടിനുള്ളിൽ മൃതദേഹം കുഴിച്ചിട്ട കേസ്, നാല് ദിവസങ്ങൾക്കകം പ്രതിയെ പിടിച്ച് പൊലീസ്

തിരുവനന്തപുരം: വിതുര പേപ്പാറ പട്ടൻ കുളിച്ചപ്പാറയിൽ വീടിനുള്ളിൽ മൃതദേഹം കുഴിച്ചിട്ട സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നാല് ദിവസങ്ങൾക്കൊടുവിൽ ഇന്ന് പുലർച്ചെ വീടിനടുത്ത ഉൾവനത്തിൽ നിന്നാണ് വിതുര പോലീസ് ഇയാളെ പിടികൂടിയത്. ബുധനാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം. ഉച്ചയോടെ താജുദ്ദീന്റെ വീട്ടിൽ വാറ്റുചാരയം കുടിക്കാൻ എത്തിയതായിരുന്നു കൊല്ലപ്പെട്ട മാധവൻ. രണ്ട് പേരും ചേർന്ന് മദ്യപിച്ചു. എന്നാൽ മാധവന്റെ കൈയിൽ ചാരായത്തിന് കൊടുക്കാൻ പണം ഉണ്ടായിരുന്നില്ല.

ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. തുടർന്ന് താജുദ്ദീൻ അവിടെ കിടന്ന റബ്ബർ കമ്പ് കൊണ്ട് മാധവന്റെ തലയ്ക്കു അടിച്ചു കൊല്ലുകയായിരുന്നു. പുറത്ത് മൃതദേഹം കുഴിച്ചിടാമെന്ന് കരുതിയെങ്കിലും സാഹചര്യം ഒത്തുവരാത്തതിനെ തുടർന്ന് മൃതദേഹം വീട്ടിൽ തന്നെ കുഴിച്ചിടുകയായിരുന്നു. പ്രതിയെ നാളെ കോടതിയിൽ ഹാജർ ആക്കും.

Top