കോള്‍ സെന്റര്‍ ജീവനക്കാരിയെ മര്‍ദ്ദിച്ച സംഭവം; രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

arrest

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോള്‍ സെന്റര്‍ ജീവനക്കാരിയെ പൊലീസ് ഉദ്യോഗസ്ഥന്റെ മകന്‍ മര്‍ദിച്ച സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അലി ഹസന്‍ (24), രാജേഷ് (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

നര്‍ക്കോട്ടിക്ക് സെല്‍ എഎസ്‌ഐയായ അശോക് സിംഗ് തോമറിന്റെ മകന്‍ രോഹിത് തോമര്‍ യുവതിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വിഷയത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നു രോഹിത് തോമറിനെ പൊലീസ് അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയുടെ മുടിയില്‍ പിടിച്ച് വലിച്ചിഴച്ച ശേഷം തറയില്‍ തള്ളിയിട്ടു രോഹിത് മര്‍ദിക്കുകയായിരുന്നു.

Top