സ്ത്രീകളെ അപമാനിച്ചു; ടൈംസ് നൗ ചാനലിന്റെ എക്‌സിക്യുട്ടീവ് എഡിറ്റര്‍ അറസ്റ്റില്‍

arrest

ന്യൂഡല്‍ഹി: സ്ത്രീകളെ അപമാനിച്ചെന്ന കുറ്റം ആരോപിച്ച് ടൈംസ് നൗ ചാനലിന്റെ എക്‌സിക്യുട്ടീവ് എഡിറ്ററെ പൊലീസ് അറസ്റ്റ് ചെയ്തു.

അനുവാദമില്ലാതെ തങ്ങള്‍ക്കൊപ്പം സെല്‍ഫി എടുത്തുവെന്ന രണ്ട് സ്ത്രീകളുടെ പരാതിയിലാണ് എക്‌സിക്യുട്ടീവ് എഡിറ്റര്‍ വിവേക് നാരായണനെ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പോന്ന ഇന്‍ഡിഗോ വിമാനത്തില്‍ വെച്ച് എടുത്ത ചിത്രമാണ് അറസ്റ്റിന് കാരണമായിരിക്കുന്നത്.

വിമാനത്തില്‍ അടുത്ത് ഇരുന്ന രണ്ട് സ്ത്രീകളെ ചേര്‍ത്ത് വിവേക് സെല്‍ഫി എടുത്തെന്നാണ് പരാതി. ചിത്രമെടുത്തത് സ്ത്രീകള്‍ ചോദ്യം ചെയ്യുകയും ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും ഡിലീറ്റ് ചെയ്യാന്‍ ഇയാള്‍ വിസമ്മതിക്കുകയായിരുന്നു. കൂടുതല്‍ ചിത്രങ്ങള്‍ ഇയാള്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.

ഡല്‍ഹിയില്‍ വിമാനമിറങ്ങിയ ഉടന്‍ സ്ത്രീകള്‍ സുരക്ഷാ ഏജന്‍സി മുമ്പാകെ പരാതി നല്‍കി. ഉടന്‍ തന്നെ അവര്‍ വിവേകിനെ കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറി. ഇന്ത്യന്‍ ശിക്ഷാ നിയമം 509 പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

Top