പീഡനക്കേസ്; ഇമാം ഷെഫീക്ക് അല്‍ ഖാസ്മി കുറ്റം സമ്മതിച്ചെന്ന് പൊലീസ്

തിരുവനന്തപുരം: പീഡനക്കേസില്‍ പിടിയിലായ തൊളിക്കോട് ജമാ അത്ത് മുന്‍ ഇമാം ഷെഫീക്ക് ഖാസ്മി കുറ്റം സമ്മതിച്ചെന്ന് പൊലീസ്. വീട്ടില്‍ കൊണ്ടു പോയി വിടാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ ഇമാം വാഹനത്തില്‍ കയറ്റിയതെന്നാണ് പൊലീസ് പറഞ്ഞത്.

വാഹനത്തില്‍ തൊഴിലുറപ്പ് സ്ത്രീകള്‍ കുട്ടിയെ കണ്ടെന്നും വാക്കുതര്‍ക്കമുണ്ടായെന്നും ഇമാം മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മധുരയില്‍ നിന്നുമാണ് ഷെഫീക്ക് ഖാസ്മിയെയും സഹായി ഫാസിലിനെയും പൊലീസ് പിടികൂടിയത്. ഷെഫീക്ക് ഖാസ്മിയെ ഇന്ന് പെണ്‍കുട്ടിയെ കൊണ്ടുപോയ സ്ഥലത്തുകൊണ്ടുപോയി തെളിവെടുക്കാന്‍ സാധ്യതയുണ്ട്.

ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയായാല്‍ ഇന്ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കും എന്നാണ് സൂചന. കോയമ്പത്തൂര്‍, ഊട്ടി, വിജയവാഡ എന്നിവടങ്ങളിലാണ് ഇമാം ഫെഫീക്ക് ഖാസ്മി ഒളിവില്‍ കഴിഞ്ഞിരുന്നത്.

Top