പിഎന്‍ബി തട്ടിപ്പ്; ജയ്റ്റ്‌ലി മൗനം പാലിച്ചത് മകളെ രക്ഷിക്കാനെന്ന് രാഹുല്‍

rahul_arun

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പു കേസില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കെതിരെ ശക്തമായ ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തട്ടിപ്പുകേസില്‍ ജയ്റ്റ്‌ലി മൗനം പാലിച്ചത് അഭിഭാഷകയായ മകളെ രക്ഷിക്കാന്‍ ആയിരുന്നെന്ന് രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു രാഹുല്‍ ജെയ്റ്റ്‌ലിക്കെതിരെ ആഞ്ഞടിച്ചത്.

നമ്മുടെ ധനമന്ത്രി പി എന്‍ ബി തട്ടിപ്പുകേസില്‍ മൗനം പാലിച്ചത് അദ്ദേഹത്തിന്റെ അഭിഭാഷകയായ മകളെ രക്ഷിക്കാനായിരുന്നു എന്ന സത്യം ഇപ്പോഴാണ് പുറത്തുവന്നത്. തട്ടിപ്പ് പുറത്തുവരുന്നതിന് കഷ്ടിച്ച് ഒരുമാസം മുമ്പ് പ്രതികള്‍ നിയമസഹായം ഉറപ്പുവരുത്തുന്നതിന് ഇവര്‍ക്ക് വന്‍തുക നല്‍കിയിരുന്നെന്നും ട്വിറ്ററില്‍ രാഹുല്‍ ആരോപിച്ചു.

പ്രതികള്‍ക്ക് നിയമസഹായം നല്‍കിയ മറ്റ് സ്ഥാപനങ്ങളില്‍ സി ബി ഐ റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ ജെയ്റ്റ്‌ലിയുടെ മകളുടെ സ്ഥാപനത്തെ എന്തുകൊണ്ട് ഒഴിവാക്കിയെന്നും ട്വീറ്റില്‍ രാഹുല്‍ ആരാഞ്ഞു.

Top