വികസന പദ്ധതികളുമായി ഹമദ് വിമാനത്താവളം

 

ദോഹ: വികസന കുതിപ്പിന് ഹമദ് രാജ്യാന്തര വിമാനത്താവളം. 2022 ഫിഫ ഖത്തര്‍ ലോകകപ്പിന് മുന്‍പായി പ്രതിവര്‍ഷം 5.5 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന പദ്ധതികളാണ് ലക്ഷ്യമിടുന്നത് . രണ്ട് ഘട്ടങ്ങളായുള്ള വിമാനത്താവള വിപുലീകരണത്തിന് 2019 നാലാം പാദത്തിലാണു തുടക്കമായത്. . നിലവില്‍ 3 കോടിയിലധികം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണുള്ളത്. 2019 ഏപ്രില്‍ മുതല്‍ 2020 മാര്‍ച്ച് വരെ അറൈവല്‍ ഡിപ്പാര്‍ച്ചര്‍, ട്രാന്‍സ്ഫര്‍ വിഭാഗങ്ങളിലായി 3.79 കോടി യാത്രക്കാരാണ് വിമാനത്താവളത്തിലെത്തിയത്. 2018ലേതിനേക്കാള്‍ 8.63% വര്‍ധന.

വിപുലീകരണ പദ്ധതിയുടെ ഭാഗമായി വിമാനത്താവളത്തിനുള്ളില്‍ 10,000 ചതുരശ്രമീറ്റര്‍ ഉഷ്ണമേഖലാ ഉദ്യാനം, 11,720 ചതുരശ്രമീറ്റര്‍ ലാന്‍ഡ്‌സ്‌കേപ് ചെറുകിട-ഭക്ഷണ – പാനീയ വില്‍പന ശാലകള്‍, ജലാശയങ്ങള്‍, പുതിയ കാര്‍ഗോ ടെര്‍മിനല്‍, ട്രാന്‍സ്ഫര്‍ ഏരിയ എന്നിവയെല്ലാമാണുളളത്. ലോകോത്തര നിലവാരവും ഹൈടെക് സൗകര്യങ്ങളുമുള്ള അല്‍ മുര്‍ജാന്‍ ലോഞ്ചാണ് വിപുലീകരണത്തിലെ മറ്റൊരു സവിശേഷത, സ്പാ, ജിംനേഷ്യം, ബിസിനസ് കേന്ദ്രങ്ങള്‍, റസ്റ്ററന്റുകള്‍ എന്നിവയെല്ലാമായിരിക്കും അല്‍ മുര്‍ജാന്‍ ലോഞ്ചില്‍ ഉണ്ടാകുക.

Top