പി.കെ ശശിക്കെതിരായ കേസ്; നിയമസഭാ സമ്മേളനത്തിന് മുന്‍പ് തീരുമാനമെടുക്കുമെന്ന്

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരെയുള്ള ലൈംഗികാരോപണ കേസില്‍ സിപിഐഎമ്മിന്റെ തീരുമാനം നിയമസഭാ സമ്മേളനത്തിന് മുമ്പുണ്ടാകുമെന്ന് റിപ്പോര്‍ട്ട്.

ശശിക്കെതിരായ അച്ചടക്ക നടപടി ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക സിപിഎം സംസ്ഥാന സമിതി യോഗം വിളിച്ചിട്ടുണ്ട്. ഈ മാസം 23 നാണ് ഒരു ദിവസത്തെ യോഗം ചേരുന്നത്.

തന്നെ ലൈംഗികമായും മാനസികമായും പി.കെ ശശി പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് ജില്ലയിലെ വനിതാ ഡിവൈഎഫ്‌ഐ നേതാവാണ് സിപിഎം നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുന്നത്. പാര്‍ട്ടി സമ്മേളന കാലയളവിലാണ് ശശിയില്‍ നിന്നും പീഡനമുണ്ടായിരിക്കുന്നത്. പിന്നീട് ഫോണിലൂടെയും മോശം പെരുമാറ്റം തുടര്‍ന്നുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പരാതി അന്വേഷിക്കാന്‍ സിപിഎം മന്ത്രി എ.കെ ബാലന്‍, പി.കെ ശ്രീമതി എംപി എന്നിവരെ അന്വേഷണ കമ്മീഷനായി നിയോഗിച്ചിരുന്നു.

Top