പരാതി അട്ടിമറിച്ചു; പികെ ശശിയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് വീണ്ടും രംഗത്ത്

തിരുവനന്തപുരം: പികെ ശശിയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് വീണ്ടും രംഗത്ത്. ശശിയ്‌ക്കെതിരായ പരാതി അട്ടിമറിച്ചെന്നാണ് യുവതിയുടെ പരാതി. ശശിയുടെ ഫോണ്‍ സംഭാഷണം അടക്കമാണ് യുവതി രംഗത്തെത്തിയിരിക്കുന്നത്.

ഓഗസ്റ്റ് 14നാണ് പെണ്‍കുട്ടി പി.കെ ശശിക്കെതിരെ സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പരാതിക്കാരിയെ കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. തുടര്‍ന്ന് പി.കെ ശശിയെ തിരുവനന്തപുരം എ.കെ.ജി സെന്ററിലേക്ക് വിളിച്ച് വരുത്തി വിശദീകരണം തേടുകയും ചെയ്തിരുന്നു.

ഓഗസ്റ്റ് 31 ന് നടന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗങ്ങളായ എ.കെ ബാലനെയും പി.കെ ശ്രീമതിയെയും വിഷയം അന്വേഷിക്കാന്‍ യോഗം ചുമതലപ്പെടുത്തി. ഈ വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്താന്‍ സെക്രട്ടേറിയേറ്റ് യോഗം ഐക്യകണ്‌ഠേനെ തീരുമാനമെടുക്കുകയും ചെയ്തിരുന്നു.

Top