പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ; ഐജി അന്വേഷിക്കും

തിരുവനന്തപുരം: ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് പിതാവിനെയും മകളെയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യവിചാരണ ചെയ്ത സംഭവം അന്വേഷിക്കാന്‍ ദക്ഷിണമേഖല ഐ.ജി. ഹര്‍ഷിത അട്ടല്ലൂരി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് യുവാവ് ചൊവ്വാഴ്ച സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് അന്വേഷണ ചുമതല ഐ.ജി.ഹര്‍ഷിത അട്ടല്ലൂരിക്ക് കൈമാറാന്‍ തീരുമാനിച്ചത്.

വെള്ളിയാഴ്ചയാണ് തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനെയും മകളെയും മൊബൈല്‍ മോഷണം പോയെന്നാരോപിച്ച് സിവില്‍ പോലീസ് ഉദ്യോഗസ്ഥ സി.പി.രജിത പരസ്യമായി വിചാരണ ചെയ്തത്. മോഷണം പോയ മൊബൈല്‍ കണ്ടെടുത്തിട്ടും പോലീസ് ഉദ്യോഗസ്ഥ മാപ്പു പറഞ്ഞില്ലെന്ന് നേരത്തേ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് രജിതയെ കൊല്ലത്തേക്ക് സ്ഥലം മാറ്റുകയും 15 ദിവസത്തെ പെരുമാറ്റ പരിശീലനത്തിന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

 

Top