കോടിയേരിയുടെ ചിരസ്മരണ വഴിവിളക്കുപോലെ ജ്വലിക്കുന്നു:മുഖ്യമന്ത്രി പിണറായി വിജയന്‍

കണ്ണൂര്‍:സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഓര്‍മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുമ്പോള്‍ അനുസ്മരണ കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോടിയേരിയുടെ ചിരസ്മരണ ഒരു വഴിവിളക്കുപോലെ നമുക്ക് മുന്നില്‍ ജ്വലിക്കുകയാണെന്ന് പിണറായി കുറിച്ചു.

കോടിയേരി നടന്നുതീര്‍ത്ത ജീവിതവഴികള്‍ ത്യാഗത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പാര്‍ട്ടി കൂറിന്റെയും വലിയ മാതൃകകള്‍ കാണിച്ചുതരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിപിഐഎം നിരന്തരമായ വേട്ടയ്ക്കു വിധേയമായ സന്ദര്‍ഭങ്ങളിലെല്ലാം മുന്നില്‍ നിന്ന് പ്രതിരോധിച്ചു അദ്ദേഹം. ആ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് ഇനിയും മുന്നോട്ടുപോകാന്‍ നമുക്ക് സാധിക്കണമെന്നും പിണറായി കുറിച്ചു.

സംഘടനാ കാര്യങ്ങളില്‍ കാര്‍ക്കശ്യമുള്ളപ്പോഴും ഇടപെടലുകളിലെ സൗമ്യതയായിരുന്നു കോടിയേരിയുടെ സവിശേഷത. സ്വന്തം ആരോഗ്യം പോലും അവഗണിച്ചാണ് അവസാന കാലത്ത് അദ്ദേഹം പാര്‍ട്ടി സംഘടനാകാര്യങ്ങളില്‍ മുഴുകിയതെന്ന് പിണറായി അനുസ്മരിച്ചു.പാര്‍ട്ടി നിരന്തരമായ വേട്ടയ്ക്കു വിധേയമായ സന്ദര്‍ഭങ്ങളിലെല്ലാം തന്നെ മുന്നില്‍ നിന്ന് പ്രതിരോധിച്ചവരിലൊരാളാണ് സഖാവ്. ആ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് ഇനിയും മുന്നോട്ടുപോകാന്‍ നമുക്ക് സാധിക്കണമെന്ന് മുഖ്യമന്ത്രി കുറിച്ചു.

Top