‘സെപ്‍തംബര്‍ പേ വിഷ പ്രതിരോധ മാസം’, നായ്‍ക്കളെ കൊല്ലുന്നത് പരിഹാരമല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തെരുവുനായകളുടെ എണ്ണം സംസ്ഥാനത്ത് വർധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വർഷം ഇതുവരെ പേവിഷ ബാധയേറ്റ് മരിച്ചത് 21 പേരാണെന്നും ഇതിൽ 15 പേരും വാക്സീൻ എടുക്കാത്തവരാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. എല്ലാ മരണങ്ങളും വിശദമായി അന്വേഷിക്കാൻ വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്. തെരുവുനായകളെ കൊന്നതുകൊണ്ട് പരിഹാരമാകില്ല. നായ്‍ക്കളെ തല്ലിക്കൊന്ന് കെട്ടിത്തൂക്കുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം കുറ്റകൃത്യങ്ങൾ പ്രശ്നത്തിന് പരിഹാരമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സെപ്തംബർ പേവിഷ പ്രതിരോധ മാസം. സെപ്‍തംബർ 20 വരെ നീണ്ടുനിൽക്കുന്ന തീവ്രവാക്സീൻ യജ്ഞം തുടങ്ങിയെന്നും മുഖ്യമന്ത്രി അറിയിച്ചു. റാബീസ് വാക്സീനുകളുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് കേന്ദ്രമാണ്. വളർത്തുനായ രജിസ്ട്രേഷൻ നിർബന്ധമാക്കും. അപേക്ഷിച്ചാൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് 3 ദിവസത്തിനകം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top