സുരേഷ് ഗോപി അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയ സംഭവം; പ്രതികരണവുമായി ബിജെപി

sreedharanpilla

തിരുവനന്തപുരം: അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയ സുരേഷ് ഗോപിയോട് വിശദീകരണം ചോദിച്ച സംഭവത്തില്‍ പ്രതികരണവുമായി ബിജെപി.സുരേഷ് ഗോപി ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള പറഞ്ഞു.

അതേസമയം, വിശദീകരണവുമായി എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ്‌ഗോപി രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചിട്ടില്ലെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ നോട്ടീസയച്ചിരുന്നു. 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടത്.

സംഭവത്തില്‍ സുരേഷ് ഗോപി പറഞ്ഞത്, ഇഷ്ടദേവന്റെ പേര് പറയാന്‍ പറ്റാത്തതിനെ ജനങ്ങള്‍ കൈകാര്യം ചെയ്യുമെന്നും അയ്യന്‍ എന്ന വാക്കിന്റെ അര്‍ഥം പരിശോധിക്കണമെന്നുമാണ്. വെള്ളിയാഴ്ച തേക്കിന്‍കാട് മൈതാനത്തു നടന്ന എന്‍ഡിഎയുടെ കണ്‍വന്‍ഷനിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസംഗം.

എന്നാല്‍, തെരഞ്ഞെടുപ്പില്‍ ജാതിയും മതവും പറഞ്ഞ് വോട്ട് തേടരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം ലംഘിച്ചതിനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്ക് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമ നോട്ടീസയച്ചത്. സുരേഷ് ഗോപി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് നോട്ടീസില്‍ ജില്ലാ കളക്ടര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Top