Pinarayi-oommen chandy-mani-

കോട്ടയം: കെ.എം മാണി ചതിയനെന്ന് ഉദ്ദേശിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ആകാമെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. യു.ഡി.എഫിലെ അന്തഛിദ്രത്തിന് നാന്ദി കുറിക്കുന്നതാണ് മാണിയുടെ വാക്കുകള്‍. മാണി പറഞ്ഞത് വെറും വാക്കായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കെട്ടിപ്പിടിക്കുന്നതിനിടയിലും ഒളിയമ്പ് എയ്യുന്നവരും കുതികാല്‍ വെട്ടുന്നവരും രാഷ്ട്രീയത്തിലുണ്ടെന്നും എന്നാല്‍, കുഞ്ഞാലിക്കുട്ടി അവരില്‍നിന്നെല്ലാം വ്യത്യസ്തനാണ്. അദ്ദേഹത്തെ നമ്പാന്‍ കൊള്ളാമെന്നുമായിരുന്നു കെ.എം മാണി കഴിഞ്ഞ ദിവസം പറഞ്ഞത്. അത്തരമൊരു നിലപാട് മാണിക്ക് പറയേണ്ടി വന്നത് മുഖ്യമന്ത്രിയെക്കൂടി കണ്ടുകൊണ്ടായിരിക്കും. അതില്‍ കോണ്‍ഗ്രസിന് എന്താണ് പറയാനുള്ളതെന്നും പിണറായി വിജയന്‍ ചോദിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ സംരക്ഷകരായി മാറിയതുകൊണ്ട് എ.കെ ആന്റണിക്കും വി.എം സുധീരനും വേറെ അഭിപ്രായമുണ്ടാകില്ലന്നാണ് കരുതുന്നത്. വേറെ അഭിപ്രായം ഉണ്ടെങ്കില്‍ ഈ കാര്യത്തില്‍ അത് കേരളം അറിയുന്നത് നല്ലതാണ്. അദ്ദേഹം പറഞ്ഞു. കോലീബി സഖ്യത്തിന്റെ കാര്യത്തില്‍ ലീഗ് നിലപാട് വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

Top