Pinarayi against IG TJ Jose

മലപ്പുറം: സോളാര്‍കേസില്‍ ഐജി ടി ജെ ജോസ് തെളിവുകള്‍ നശിപ്പിച്ചെന്ന ഡിജിപിയുടെ വെളിപ്പെടുത്തല്‍ ഗുരുതരമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സംരക്ഷിക്കുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ് ഈ ധൈര്യം. ഐജിക്കെതിരെ എന്തുകൊണ്ട് നടപടി എടുത്തില്ലെന്നും പിണറായി ചോദിച്ചു.

യുഎപിഎ ശരിയായ നിയമമാണ് എന്നാല്‍ അതിനെ തെറ്റായി ഉപയോഗിക്കുന്നുവെന്നും പിണറായി പറഞ്ഞു. കൈവെട്ട് കേസില്‍ യുഎപിഎ ചുമത്തിയത് ശരിയായ സമീപനമാണ്. യുഎപിഎ ദുരുപയോഗം ചെയ്യിന്നതില്‍ യുഡിഎഫും ബിജെപിയും കൈകോര്‍ത്തുവെന്നും പിണറായി ആരോപിച്ചു.

കേരളത്തിലെ മത തീവ്രവാദികളല്ലാത്ത ആര്‍ക്കും സിപിഎമ്മിനോട് ശത്രുതയില്ല. തീവ്രനിലപാടുള്ള സംഘടനകള്‍ ഒഴിച്ച് മറ്റ് മുസ്ലീം സംഘടനകളുമായി സിപിഎമ്മിന് നല്ല ബന്ധമാണുള്ളത്. എന്നാല്‍ മതസംഘടനകള്‍ സാമൂഹിക പിന്തിരിപ്പന്‍ നിലപാടുകള്‍ സ്വീകരിച്ചാല്‍ അവരെ എതിര്‍ക്കുമെന്നും പിണറായി വ്യക്തമാക്കി.

Top